Sunday, May 28, 2017

“സർവം ഖല്വിദം ബ്രഹ്മ”

"ബഹു ദേവത ആരാധന, ബഹുദൈവം " എന്ന സംജ്ഞ തന്നെ   വിഡ്ഢിത്തം ആണ്‌..

ഹിന്ദുക്കളുടെ അടിസഥാന ഗ്രന്ഥം വേദങ്ങളാണ്.
വേദത്തില്‍ ഒരു ഈശ്വരനെ കുറിച്ചാണ് പറയുന്നത്

എകം സത് വിപ്രാ: ബഹുതാ വദന്തി - സത്യം എന്നത് ഒന്ന് മാത്രമാണ്,രണ്ടല്ല.

ഏക ഏവഹി ഭൂതാത്മ ഭൂതേ ഭൂത വ്യവസ്ഥിത
ഏകതാ ബഹുതാ ചൈവ ദ്യശ്യതേ ജല ചന്ദ്രവത്

സര്‍വ്വ ചരാചരങ്ങളിലും നിലനില്‍ക്കുന്ന ഈശ്വരന്‍ ഒന്നാണ്. ഈശ്വരന്‍ സര്‍വ്വചരാചരങ്ങളിലും നിലനില്‍ക്കുന്നു, ചിലര്‍ക്ക് അത് ഒന്നായി തോന്നാം
മറ്റുള്ളവര്‍ക്ക് പലതായി തോന്നാം ആകാശത്തുള്ള ചന്ദ്രന്‍ ഒന്നേ ഉള്ളൂ  ആ ചന്ദ്രനെ കടലിലും,അരുവിയിലും, ആറിലും, കൈയിലുള്ള ഗ്ലസിലെ വെള്ളത്തിലും ചന്ദ്രപ്രതിബിംബം കാണാം. അതായത് ആ ഈശ്വരന്‍െ്റ സ്വഭാവം അനുസരിച്ച് പേരും പലരൂപങ്ങളും നല്‍കാറുണ്ട്.

ഉദാഃ- ഞാന്‍ എന്നത് ഒരാള്‍ ആണ്, ഞാന്‍ എന്‍െ്റ മക്കള്‍ക്ക് അച്ഛനാണ്,
ഭാര്യക്ക് ഭര്‍ത്താവാണ്, സഹോദരിക്ക് സഹോദരനാണ്, അച്ഛനമ്മമാര്‍ക്ക് മകന്‍ ആണ്, അദ്ധ്യാപകനു ഒരു വിദ്യാര്‍ത്ഥി ആണ്, പക്ഷേ ഞാന്‍ ഒരാള്‍ ആണ്, എന്‍െ്റ സ്വഭാവം അനുസരിച്ച് വ്യത്യസ്ത പേരില്‍ അറിയപെടുന്നു. അതുപേലെ ആണ് ഈശ്വരന്‍ ഒന്നാണെങ്കിലും സ്വഭാവം അനുസരിച്ച് വ്യത്യസത രൂപത്തില്‍ ആരാധിക്കുന്നു എന്നു മാത്രം നിന്നിലെ ഗുണ ആധിക്യം ഏതാണോ അതിന്റെ ബലത്തിൽ മാത്രമേ, നിനക്കു ഈശ്വരന്റെ പൂർണ ഗുണം, പ്രാപ്തം ആക്കാൻ കഴിയൂ..  സത്വ രജോ തമോ"ഗുണങ്ങളിൽ നിന്നിൽ എതിനാണോ  ആധിക്യം അതനുസരിച്ചു നിനക്കു ഈശ്വര സാമിപ്യം സാദ്ധ്യം ആണ്.. ഇതിനെ "സഗുണ ഉപാസന എന്നു പറയുന്നു.. ഇത് ഈശ്വര ഉപസനായിലെ ആദ്യ പടി മാത്രം ആണ്. ഈശ്വരൻ എന്ന പരമാർത്ഥിക സത്ത അറിയാൻ ഇത്തരം ഉപസനകൾ അനിവാര്യം ആണ്. കാരണം  ഈശ്വരൻ എന്നത്.. നേടേണ്ടതുള്ള ഒരു ഭൗതിക വസ്തു അല്ല, അതൊരു ആത്മീയ തലം ആണ്.. ഭൗതീക ഉപസനകൾ അതിലേക്കുള്ള.. വഴി മാത്രം ആണ്.. അത് ഏത് ആരാധന ആയാലും.. അതെല്ലാം എത്തിച്ചേരുന്നത്... ഈശ്വരൻ എന്ന "മഹാ സാഗരത്തെ ലക്ഷ്യം വെക്കുന്ന, "ഗംഗ യമുന, സിന്ധു കാവേരി ബ്രഹ്മപുത്ര സരസ്വതി. കാവേരി നദികളെ പോലെയാണ്. ഉപാസനാ തലത്തില്  ശിവലിംഗത്തിന്റെ പ്രാധാന്യം

ഈശ്വരനു പ്രതിമയില്ല. 'നതസ്യ പ്രതിമാ അസ്തി', അവനു പ്രതിമയില്ല. എന്തുകൊണ്ടെന്നാല്, 'അശബ്ദ അ സ്പർശ  അരൂപമവ്യയം'. ശബ്ദമില്ല, സ്പർശമില്ല, രൂപമില്ല, രസമില്ല. അപ്പോൾ  ശബ്ദ സ്പർശ രൂപ രസ ഗന്ധാദി തത്വങ്ങളൊന്നുമില്ലാത്ത അല്ലെങ്കിൽ വകഭേദങ്ങളൊന്നുമില്ലാത്ത പരമ ഈശ്വര തത്വത്തെ അത്യന്ത സൂക്ഷ്മബുദ്ധിയായ ഒരു വ്യക്തിക്ക് അനുസന്ധാനം ചെയ്യുവാൻ കഴിഞ്ഞേക്കാം. പക്ഷെ ജനസാമാന്യത്തിനു അഥവാ സാധാരണ ജനങ്ങൾക്ക് , ആ ഒരു നിർഗുണ നിരാകാരമായ തത്വത്തെ അനുസന്ധാനം ചെയ്യുവാൻ  കഴിയില്ല.

അപ്പോൾ  അപാര കൃപാവാന്മാരായ നമ്മുടെ ഋഷീശ്വരന്മാർ  എല്ലാവർക്കും  ഉപാസിച്ചുയരാനുള്ള ചില സങ്കേതങ്ങളെ തന്നു. അവയാണ് നാമ സഹായം, രൂപ സഹായം എന്നിവ. അതായത് നാമ രൂപങ്ങളുടെ സഹായത്തെ വിഗ്രഹങ്ങളിലൂടെ സ്വീകരിച്ചു. 'വിഗ്രഹം' എന്ന് പറഞ്ഞാല് 'വിശേഷേണ ഗ്രാഹയതി'. വിശേഷേണ നമ്മെ ഗ്രഹിപ്പിക്കുന്നതെന്തോ അതാണ് വിഗ്രഹം.
കൊച്ചു കുട്ടിയായിരിക്കുമ്പോൾ  അദ്ധ്യാപകൻ  നമ്മെ എണ്ണം പഠിപ്പിക്കുവാന്‍ വേണ്ടി നമ്മുടെ കൈവിരലുകൾ  ഉപയോഗിക്കുവാൻ  ഉപദേശിച്ചു. അങ്ങിനെ നമുക്ക് സംഖ്യകളും എണ്ണവും എളുപ്പം മനസ്സിലായി. വിരലുകളുടെ സഹായത്തോടെ നമ്മൾ  സംഖ്യകളെ കൂട്ടുകയും കുറക്കുകയും ചെയ്തു. കൈ വിരലുകൾ  ഉപയോഗിച്ച് പത്ത് വരെയും പിന്നെ കാൽ  വിരലുകളെ കൂട്ടി ഇരുപത് വരെയും കുട്ടികള് ചെറിയ ക്ലാസ്സുകളിൽ  എണ്ണം പഠിച്ചു. എന്നാൽ  അതെ കുട്ടികൾ  വലിയ ക്ലാസുകളിൽ  എത്തുമ്പോൾ  വിരലുകളുടെ സഹായമില്ലാതെ തന്നെ വലിയ സംഖ്യകൾ  കൂട്ടാനും, കുറക്കാനും ഗുണിക്കാനും ആയാസരഹിതമായി ചെയ്യുവാൻ  പഠിച്ചു. ഇവിടെ അമൂർത്തമായ സംഖ്യ എന്ന സങ്കലപ്പത്തിനു എപ്രകാരം മൂർത്തമായ വിരലുകളുടെ സഹായം ഒരു കുട്ടി സ്വീകരിച്ചുവോ അതുപോലെ അമൂർത്തമായി ഇരിക്കുന്ന ഈശ്വര തത്വത്തെ ഉപാസന ചെയ്യുന്നതിന് മൂർത്തമായ വിഗ്രഹങ്ങളെ, നാമ, രൂപ വിഗ്രഹങ്ങളെ നാം സ്വീകരിക്കുന്നു. അത് വ്യത്യസ്തങ്ങളായ സത്വ, രജ, തമോ ഗുണഭേദമനുസരിച്ചിട്ടുള്ള ദേവതകൾക്ക് അതിനനുസരിചിട്ടുള്ള വിഗ്രഹഭേദങ്ങളുണ്ട്.

ഋഷീശ്വരന്മാർ  ദർശിച്ചു നിർദേശിച്ചിട്ടുള്ള ധ്യാനശ്ലോകങ്ങൾക്കനുസരിച്ചാണ് അത്തരം ഓരോ വിഗ്രഹങ്ങളും രൂപകല്പന ചെയ്യുന്നത്. വ്യത്യസ്തമായ ദേവതാരൂപങ്ങളെല്ലാം തന്നെ ഈ ധ്യാനശ്ലോകങ്ങങ്ങൾക്കനുസരിച്ചാണ് നിർമ്മിച്ചിട്ടുള്ളത്.  അവയെല്ലാം സഗുണമാണ്, സകാരമാണ് ഒന്നു കൂടെ സ്പഷ്ടമായി പറഞ്ഞാൽ  സകലീകൃതമാണ്, അംഗപ്രത്യംഗങ്ങളോട് കൂടിയതാണ്. അങ്ങനെയുള്ള വിഗ്രഹങ്ങളിലൂടെ ഞാൻ  ദേവതകളെ ഉപാസിക്കുന്നു. ആ ദേവതകളിലൂടെ ഈശ്വരൻ  ലക്ഷീകരിക്കപ്പെടുന്നു. ഇങ്ങനെ സഗുണ സകാരമായ, സകലീകൃതമായ ഉപാസനാപദ്ധതികളാണ് ക്ഷേത്രങ്ങളിലെല്ലാം തന്നെ പ്രചരിക്കുന്നത്. അതിലൂടെ മനുഷ്യന് ഏകാഗ്രതയെ,ശുദ്ധിയെ നേടുന്നു. ഇതാണ് ക്ഷേത്രോപാസനയുട അടിസ്ഥാനം

ക്ഷേത്രങ്ങളില് വിഗ്രഹങ്ങള് മാത്രമല്ല വിശിഷ്ഠങ്ങളായ മന്ത്രങ്ങള്, അത്യന്ത സൂക്ഷ്മ ഉപാസനാ ശക്തിയോടുകൂടിയ ആചാര്യന്റെ അഥവാ തന്ത്രിയുടെ സങ്കല്പ്പങ്ങള്, അനേകം ഉപാസകന്മാരുടെ സങ്കല്പ്പങ്ങള്‍ ഇവയെല്ലാം സമ്മേളിക്കുന്നു. അടിസ്ഥാനപരമായി നോക്കുമ്പോള് ക്ഷേത്രം ഒരു പ്രതീകമാണ്, വിഗ്രഹമാണ്. എന്നാല് കേവലം അതൊരു വിഗ്രഹമല്ലതാനും. അവിടെ മന്ത്ര ചൈതന്യം പറയേണ്ടതുണ്ട്, ഉപാസനാനിഷ്ഠനായതന്ത്രിയുടെ സങ്കല്പം പറയേണ്ടതുണ്ട്, അനേകായിരം ഉപാസകന്മാരുടെ സങ്കല്പങ്ങള് പറയേണ്ടതുണ്ട്. ഇവയിലെല്ലാം വച്ച് ഏറ്റവും പ്രധാനം മന്ത്രമാണ്. ക്ഷേത്രം ഒരു പ്രതീകമാണെന്ന് ആദ്യമേ പറയുന്നുവെങ്കിലും അത് വെറുമൊരു പ്രതീകമല്ല. ഇങ്ങനെയുള്ള ഉപാസനാ പദ്ധതി, അംഗ പ്രത്യംഗങ്ങളോടു കൂടിയ,തികച്ചും മാനുഷികഭാവത്തോടു കൂടിയ വിഗ്രഹങ്ങള് എന്നിവയില് നിന്നും ആരംഭിച്ച് ക്രമികമായി ഉയര്ന്ന്, സര്വ്വ വിഗ്രഹങ്ങള്ക്കും ഉപരിയുള്ള പരമമായ സത്യാനുസന്ധാനത്തിലേക്ക് നമ്മെ നയിക്കുന്നുണ്ട്. ക്ഷേത്രോപാസനയിലൂടെ തന്നെ സകല ഉപാസനകളെയും അതിക്രമിക്കുവാന് ഒരാള്ക്ക് സാധിക്കും.
     നിർഗുണ ഉപാസനയിലേക്ക്, "മനസ്സിനെ നയിക്കുക യാണ്... സഗുണ ഉപാസന ലക്ഷ്യം, അതു തെറ്റ് അല്ല..


ബ്രഹ്മം എന്ന ചൈതന്യം.. ഭൂമിയിലെ സര്‍വ ചരാചരങ്ങളിലും ഉണ്ട് .മനുഷ്യനിലെ ദിവ്യത ആണ് ഋഗ്വേദത്തിലെ ഒരു പ്രധാന വിഷയം

പ്രഭാത്രുത്വം സുദാനവോ /ധ ദ്വിതാ 
സാമാന്യ മാതുര്‍ഗര്‍ഭേ ഭരാ മഹേ

ഋഗ്വേദം

ഈ ചൈതന്യം മാതാവിന്റെ ഗര്‍ഭത്തില്‍ വച്ച് തന്നെ മനുഷ്യനില്‍ പ്രവേശിക്കുന്നു ,നിറയുന്നു .മനുഷ്യനും ഈശ്വരനും ആയുള്ള ബന്ധം ഗര്‍ഭത്തില്‍ വച്ച് തുടങ്ങുന്നു .

അഹം രാഷ്ട്രീ സംഗമനീ വസുനാം 
ചികിതുഷീ പ്രഥമാ യജ്നിയാനാം
താം മാ ദേവാ വൃദധു:പുരുത്രാ 
ഭൂരി സ്താത്രാം ഭൂര്‍യ്യാ വേഷയന്തീം 
-ഋഗ്വേദം..X-125

'ഞാന്‍ രാജ്യങ്ങളുടെ അധിപന്‍ ,ധന ദാതാവ് ,സര്‍വജ്ഞന്‍,സര്‍വ ശക്തയും ,സര്‍വ ശ്രേഷ്ഠന്‍ ആയ പൂജാര്‍ഹന്‍ ആകുന്നു .ഞാന്‍ വിവിധ രൂപ ഭാവങ്ങള്‍ സ്വീകരിച്ചു എല്ലാ പ്രാണികളിലും വസിക്കുന്നു .ദേവന്മാര്‍ എന്നെ അനേകം സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു..
         
                 

No comments:

Post a Comment