Tuesday, May 2, 2017

മനുസ്മൃതി സത്യവും മിഥ്യയും

വിഷയ വിരോധം

മനുസ്മൃതിയിലുള്ള ഓരോ അദ്ധ്യായങ്ങളും വേര്‍തിരിച്ചിരിക്കുന്നത് ഓരോ മുഖ്യവിഷയങ്ങളെ ആസ്പദമാക്കിയാണ്. ഒന്നാമത്തെ അദ്ധ്യായത്തില്‍ സൃഷ്ടി ഉല്‍പത്തിയും ധര്‍മ്മോത്പത്തിയുമാണ് വിഷയം. രണ്ടാമത്തെ അദ്ധ്യായത്തില്‍ സംസ്‌കാരങ്ങളും ബ്രഹ്മചര്യാശ്രമവും വിഷയമാവുന്നു. മൂന്നാമത്തെ അദ്ധ്യായത്തില്‍ ഗൃഹസ്ഥാശ്രമവും പഞ്ചമഹായജ്ഞങ്ങളും കടന്നുവരുന്നു. ഇങ്ങനെ ഓരോ അദ്ധ്യായത്തിലുമുള്ള മുഖ്യവിഷയങ്ങള്‍ എന്താണെന്ന് ഓരോ അദ്ധ്യായത്തിന്റെയും തുടക്കത്തിലും അവസാനത്തിലും സൂചിപ്പിക്കുന്നുമുണ്ട്. എന്നാല്‍ ഓരോ അദ്ധ്യായത്തിലെയും മുഖ്യവിഷയത്തിന് വിരുദ്ധമായി മറ്റൊരു വിഷയം കടന്നുവന്നാല്‍ അത് പ്രക്ഷിപ്തമാണെന്ന് മനസ്സിലാക്കണം. ഉദാഹരണമായി രണ്ടാം അദ്ധ്യായം 130, 132

ശ്ലോകങ്ങള്‍ പഠിച്ചാല്‍ ഈ കാര്യം വ്യക്തമാകും. ‘ബ്രഹ്മചാരിയുടെ കര്‍ത്തവ്യമാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്. ആ ബ്രഹ്മചാരി അമ്മാവന്‍, ചിറ്റപ്പന്‍, ശ്വശുരന്‍, ഋത്വിക് എന്നിവരെ ഞാന്‍ ഇന്നയാളാണെന്ന് പറഞ്ഞ് നമസ്‌കരിക്കണം. അമ്മായി, വലിയമ്മ, കുഞ്ഞമ്മ, അമ്മായിയമ്മ എന്നിവരെ ഗുരുപത്‌നിയെ പോലെ പൂജിക്കേണ്ടതാണ്. ജ്യേഷ്ഠന്റെ ഭാര്യ സവര്‍ണയാണെങ്കില്‍ അവരുടെ പാദം തൊട്ട് പ്രതിദിനം വന്ദിക്കണം’.(24)
ഇതൊരു പ്രക്ഷിപ്ത ശ്ലോകമാണെന്നുറപ്പിക്കാം. കാരണം ബ്രഹ്മചാരി ഉപനയനം മുതല്‍ സമാവര്‍ത്തനം വരെ ഗുരുകുലത്തിലോ ആശ്രമത്തിലോ ആണ് കഴിയുക. ഗുരുകുലത്തില്‍ താമസിക്കുന്ന ബ്രഹ്മചാരി എങ്ങനെയാണ് ബന്ധുക്കളെയൊക്കെ പ്രതിദിനം നമസ്‌കരിക്കുക? എന്നുമാത്രമല്ല കല്ല്യാണം കഴിക്കാത്ത ബ്രഹ്മചാരിയ്ക്ക് എവിടെ നിന്നാണ് അമ്മായിയമ്മയും അമ്മായിയച്ഛനും ഉണ്ടാവുക. അതിനാല്‍ ഈ പറഞ്ഞിരിക്കുന്ന മൂന്ന് ശ്ലോകങ്ങളും വിഷയ വിരുദ്ധമാണ് ദാര്‍ശനിക വിരുദ്ധമാണ് പരസ്പരവിരുദ്ധമുള്ളതുമാണ്. അതിനാല്‍ തന്നെ ഇവ പ്രക്ഷിപ്തവുമാണ്

No comments:

Post a Comment