ശിവരാത്രി വ്രതം സർവ്വ പാപഹരമാണ്. ഭാര്യയും ഭർത്താവും ഒരുമിച്ച് വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം. ശിവരാത്രി നാളിൽ ഉപവാസമാണ് വിധി. എന്നാൽ ഇളനീർ, പഴം , പാൽ എന്നിവ മിതമായ് ഭക്ഷിക്കാം.പകലുറക്കം പാടില്ലത്തതാകുന്നു. പാലാഴി മഥിക്കുമ്പോൾ ഉയർന്ന് വന്ന കാളകൂട വിഷം ശ്രീപരമേശ്വരൻ ലോക നന്മക്കായ് കഴിച്ച രാത്രിയാണ് ശിവരാത്രി . രജോ, തമോ ഗുണങ്ങളെ നിയന്ത്രിച്ച് ഭക്തരിൽ സ്വാത്വികഭാവം വളർത്തുന്നു എന്നതാണ് ശിവരാത്രി വ്രതത്തിന്‍റെ മഹത്വം. ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നവർ ബ്രഹ്മമൂഹൂർത്തത്തിൽ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ നടത്തി കുളിച്ച് ഭസ്മവും രുദ്രാക്ഷവും ധരിച്ച് വീട്ടിൽ വിളക്ക് കൊളുത്തി മഹാദേവനെ ധ്യാനിക്കണം. 108 തവണ പഞ്ചാക്ഷരി മന്ത്രവും, പ്രാതഃസ്മരണസ്തോത്രവും ജപിക്കണം. പിന്നീട് ക്ഷേത്ര ദർശനം നടത്തണം. പഞ്ചാക്ഷരി മന്ത്രം ജപിച്ച് മൂന്ന് തവണ വലം വെച്ച് അകത്ത് കയറാ തൊഴാം. സ്ത്രീകൾ പഞ്ചാഗ്ന നമസ്കാരവും പുരുഷൻമാർ സാഷ്ടാംഗ നമസ്കാരവും ചെയ്യണം. കൂവളത്തിലകൊണ്ട് അർച്ചന നടത്തുകയും ജലധാര നടത്തുകയും ചെയ്യുന്നത് ശിവപ്രീതിക്ക് ഉത്തമം ആണ്. നാമജപത്തോടെ ക്ഷേത്രത്തിൽ കഴിയുന്നതാണ് നല്ലത്. വൈകിട്ട് കുളിച്ച് ക്ഷേത്ര ദർശനം നടത്തി അർച്ചന ചെയ്ത് അന്ന് ഉറക്കം ഒഴിഞ്ഞ് ഭഗവാനെ സ്മരിക്കേണ്ടതാണ്. വെളുപ്പിനെ കുളിച്ച് ഇരുവരും ക്ഷേത്ര ദർശനം നടത്തി വേണം വ്രതം അവസാനിപ്പിക്കാൻ.
----- ഓം നമഃ ശിവായ -------
ശിവരാത്രി
-------------------
ഹൈന്ദവരുടെ ഒരു ആഘോഷമാണ് ശിവരാത്രി. മഹാശിവരാത്രി എന്നും ഇതിന് പേരുണ്ട്. കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. ശിവലിംഗങ്ങളെ പാലും തേനുംകൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്. വടക്കേ ഇന്ത്യയിലും നേപ്പാളിലും വിശ്വാസികൾ ഈ ദിനത്തിൽ ഭാങ്ക് ചേർത്ത് നിർമ്മിക്കുന്ന ലസ്സി എന്ന മധുര പാനീയം കുടിക്കുന്നു. ശിവന്റെ ഇഷ്ട പാനീയമാണ് അത് എന്നാണ് അവരുടെ വിശ്വാസം.കേരളത്തിൽ ആലുവ ക്ഷേത്രം ,മാന്നാർ തൃക്കുരട്ടി ക്ഷേത്രം ,പടനിലം പരബ്രഹ്മ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നുശിവരാത്രി വ്രതം സര്‍വ്വപാപഹരമാണ്. അത് ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് അനുഷ്ഠിക്കുന്നതാണ് ഉത്തമം. അന്ന് ഉപവാസമാണ് വിധി. പക്ഷെ, ഇളനീര്‍, പഴം, പാല്‍ എന്നിവ മിതമായി കഴിക്കാം. പകല്‍ ഉറങ്ങരുത്. ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്‍കുന്നത് വ്രതത്തിന്‍റെ ഫലസിദ്ധി വര്‍ദ്ധിപ്പിക്കും.
പാലാഴി മഥിക്കുമ്പോള്‍ ഉയര്‍ന്നുവന്ന കാളകൂട (ഹലാഹല) വിഷം ശ്രീപരമേശ്വരന്‍ ലോക നന്‍മയ്ക്കായി കഴിച്ച രാത്രിയാണ് ശിവരാത്രി. രജോ തമോ ഗുണങ്ങളെ നിയന്ത്രിച്ച് ഭക്തരില്‍ സാത്വിക ഭാവം വളര്‍ത്തുന്നു എന്നതാണ് വ്രതത്തിന്‍റെ മഹത്വം.
ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നവര്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങള്‍ നിറവേറ്റി കുളിച്ച് ഭസ്മവും രുദ്രാക്ഷവും ധരിക്കണം. വീട്ടില്‍ വിളക്ക് കൊളുത്തി മഹാദേവനെ ധ്യാനിക്കണം. ഓം നമ:ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം 108 തവണ ജപിക്കണം. പ്രാത: സ്മരണ സ്തോത്രം, ബില്വാഷ്ടകം, ദ്വാദശ ജ്യോതിര്‍ലിംഗ സ്തുതി എന്നിവ ജപിച്ച് തൊഴുത് നമസ്കരിക്കുക.
പിന്നീട് ക്ഷേത്രദര്‍ശനം നടത്തണം. മൂലമന്ത്രമോ ഓം നമ:ശിവായയോ ആദ്യം ജപിച്ച് ക്ഷേത്രത്തിനു മൂന്ന് വലം വയ്ക്കണം. പിന്നീട് അകത്തുകയറി തൊഴാം. ശിവന് ഏറെ ഇഷ്ടം ജലധാരയാണ്. കൂവളത്തില കൊണ്ട് അര്‍ച്ചന നടത്തുന്നതും ശിവന് പ്രിയം തന്നെ.
സ്ത്രീകള്‍ പഞ്ചാംഗ നമസ്കാരവും പുരുഷന്‍മാര്‍ സാഷ്ടാംഗ നമസ്കാരവും ചെയ്യണം. നാമ ജപത്തോടെ ക്ഷേത്രത്തില്‍ കഴിയുന്നതാണ് നല്ലത്. വൈകുന്നേരം കുളിച്ച ശേഷം വീണ്ടും ക്ഷേത്ര പ്രവേശനം നടത്തി അര്‍ച്ചന ചെയ്യാം.
പ്രദോഷ സമയത്തും ശിവ പൂജ ചെയ്യാം. അന്ന് ഉറക്കമൊഴിയുന്നതാണ് നല്ലത്. വെളുപ്പിന് ഇരുവരും കുളിച്ച ശേഷം ഒരിക്കല്‍ കൂടി ക്ഷേത്ര ദര്‍ശനം നടത്തി വേണം വ്രതം അവസാനിപ്പിക്കാന്‍.
ശിവന്‍ കാളകൂട വിഷം കുടിച്ച ദിവസമാണ് ശിവരാത്രി എന്ന് ഒരു ഐതിഹ്യമുണ്ട്. ശിവലിംഗത്തില്‍ കൂവളത്തില കൊണ്ട് അര്‍ച്ചന നടത്തുന്നത് ശിവരാത്രി ദിനത്തിലെ പ്രധാന ചടങ്ങാണ്. ഒരിക്കല്‍ ഒരു രാത്രിയില്‍ കൂവള വൃക്ഷത്തിന്റെ മുകളില്‍ പെട്ടുപോയ ഒരു അന്ധന്‍ ഉറങ്ങി താഴെ വീഴാതിരിക്കാനായി കൂവളത്തില നുള്ളി താഴെയിട്ടു കൊണ്ടിരുന്നു. കൂവളത്തിലകള്‍ താഴെയുണ്ടായിരുന്ന ശിവലിംഗത്തില്‍ വീണുവെന്നും അതോടെ അയാള്‍ സ്വര്‍ഗത്തിലെത്തിയെന്നുമാണ് ഇതിന് പിന്നിലെ ഐതിഹ്യം.
----- ഓം നമഃ ശിവായ -------
ശിവരാത്രി
-------------------
ഹൈന്ദവരുടെ ഒരു ആഘോഷമാണ് ശിവരാത്രി. മഹാശിവരാത്രി എന്നും ഇതിന് പേരുണ്ട്. കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. ശിവലിംഗങ്ങളെ പാലും തേനുംകൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്. വടക്കേ ഇന്ത്യയിലും നേപ്പാളിലും വിശ്വാസികൾ ഈ ദിനത്തിൽ ഭാങ്ക് ചേർത്ത് നിർമ്മിക്കുന്ന ലസ്സി എന്ന മധുര പാനീയം കുടിക്കുന്നു. ശിവന്റെ ഇഷ്ട പാനീയമാണ് അത് എന്നാണ് അവരുടെ വിശ്വാസം.കേരളത്തിൽ ആലുവ ക്ഷേത്രം ,മാന്നാർ തൃക്കുരട്ടി ക്ഷേത്രം ,പടനിലം പരബ്രഹ്മ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നുശിവരാത്രി വ്രതം സര്‍വ്വപാപഹരമാണ്. അത് ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് അനുഷ്ഠിക്കുന്നതാണ് ഉത്തമം. അന്ന് ഉപവാസമാണ് വിധി. പക്ഷെ, ഇളനീര്‍, പഴം, പാല്‍ എന്നിവ മിതമായി കഴിക്കാം. പകല്‍ ഉറങ്ങരുത്. ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്‍കുന്നത് വ്രതത്തിന്‍റെ ഫലസിദ്ധി വര്‍ദ്ധിപ്പിക്കും.
പാലാഴി മഥിക്കുമ്പോള്‍ ഉയര്‍ന്നുവന്ന കാളകൂട (ഹലാഹല) വിഷം ശ്രീപരമേശ്വരന്‍ ലോക നന്‍മയ്ക്കായി കഴിച്ച രാത്രിയാണ് ശിവരാത്രി. രജോ തമോ ഗുണങ്ങളെ നിയന്ത്രിച്ച് ഭക്തരില്‍ സാത്വിക ഭാവം വളര്‍ത്തുന്നു എന്നതാണ് വ്രതത്തിന്‍റെ മഹത്വം.
ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നവര്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങള്‍ നിറവേറ്റി കുളിച്ച് ഭസ്മവും രുദ്രാക്ഷവും ധരിക്കണം. വീട്ടില്‍ വിളക്ക് കൊളുത്തി മഹാദേവനെ ധ്യാനിക്കണം. ഓം നമ:ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം 108 തവണ ജപിക്കണം. പ്രാത: സ്മരണ സ്തോത്രം, ബില്വാഷ്ടകം, ദ്വാദശ ജ്യോതിര്‍ലിംഗ സ്തുതി എന്നിവ ജപിച്ച് തൊഴുത് നമസ്കരിക്കുക.
പിന്നീട് ക്ഷേത്രദര്‍ശനം നടത്തണം. മൂലമന്ത്രമോ ഓം നമ:ശിവായയോ ആദ്യം ജപിച്ച് ക്ഷേത്രത്തിനു മൂന്ന് വലം വയ്ക്കണം. പിന്നീട് അകത്തുകയറി തൊഴാം. ശിവന് ഏറെ ഇഷ്ടം ജലധാരയാണ്. കൂവളത്തില കൊണ്ട് അര്‍ച്ചന നടത്തുന്നതും ശിവന് പ്രിയം തന്നെ.
സ്ത്രീകള്‍ പഞ്ചാംഗ നമസ്കാരവും പുരുഷന്‍മാര്‍ സാഷ്ടാംഗ നമസ്കാരവും ചെയ്യണം. നാമ ജപത്തോടെ ക്ഷേത്രത്തില്‍ കഴിയുന്നതാണ് നല്ലത്. വൈകുന്നേരം കുളിച്ച ശേഷം വീണ്ടും ക്ഷേത്ര പ്രവേശനം നടത്തി അര്‍ച്ചന ചെയ്യാം.
പ്രദോഷ സമയത്തും ശിവ പൂജ ചെയ്യാം. അന്ന് ഉറക്കമൊഴിയുന്നതാണ് നല്ലത്. വെളുപ്പിന് ഇരുവരും കുളിച്ച ശേഷം ഒരിക്കല്‍ കൂടി ക്ഷേത്ര ദര്‍ശനം നടത്തി വേണം വ്രതം അവസാനിപ്പിക്കാന്‍.
ശിവന്‍ കാളകൂട വിഷം കുടിച്ച ദിവസമാണ് ശിവരാത്രി എന്ന് ഒരു ഐതിഹ്യമുണ്ട്. ശിവലിംഗത്തില്‍ കൂവളത്തില കൊണ്ട് അര്‍ച്ചന നടത്തുന്നത് ശിവരാത്രി ദിനത്തിലെ പ്രധാന ചടങ്ങാണ്. ഒരിക്കല്‍ ഒരു രാത്രിയില്‍ കൂവള വൃക്ഷത്തിന്റെ മുകളില്‍ പെട്ടുപോയ ഒരു അന്ധന്‍ ഉറങ്ങി താഴെ വീഴാതിരിക്കാനായി കൂവളത്തില നുള്ളി താഴെയിട്ടു കൊണ്ടിരുന്നു. കൂവളത്തിലകള്‍ താഴെയുണ്ടായിരുന്ന ശിവലിംഗത്തില്‍ വീണുവെന്നും അതോടെ അയാള്‍ സ്വര്‍ഗത്തിലെത്തിയെന്നുമാണ് ഇതിന് പിന്നിലെ ഐതിഹ്യം.
---------------------------------------------
ഉറക്കമൊഴിഞ്ഞുള്ള വ്രതമാണ് ശിവരാത്രിയുടെ പ്രത്യേകത. ശിവസ്തുതികളും മന്ത്രവും ജപവുമായാണ് രാത്രി ശിവഭക്തര്‍ ഉറക്കമൊഴിഞ്ഞിരിക്കുന്നത്. വ്രതമെടുക്കുന്നവര്‍ പകല്‍ അരിഭക്ഷണം കഴിക്കാന്‍ പാടില്ല. ചില സ്ഥലങ്ങളില്‍ ചാണകമുണക്കി കത്തിച്ച ഭസ്മമെടുത്ത് ഭക്തര്‍ ദേഹമാസകലം പൂശുന്ന ചടങ്ങുമുണ്ട്. ഹൈന്ദവഭവനങ്ങളില്‍ പ്രത്യേക പലഹാരങ്ങളും ഉണ്ടാക്കുന്നു.
കേരളത്തിലെ ആലുവ, വൈക്കം, തൃശൂര്‍, തൃപ്രങ്ങോട്ട്, കല്ലേക്കുളങ്ങര, തിരുനക്കര എന്നിവിടങ്ങളിലെ ശിവക്ഷേത്രങ്ങളില്‍ ശിവരാത്രി ആഘോഷം പ്രധാനമാണ്. ശിവരാത്രിയോടനുബന്ധിച്ച് തെക്കന്‍ തിരുവിതാംകൂറില്‍ ശിവാലയ ഓട്ടം എന്ന ആചാരം നടത്തുന്നു.
വിഷപാനം ചെയ്ത രാത്രിയാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. ഈ ദിവസം വ്രതമനുഷ്ഠിക്കാന്‍ നിര്‍ദ്ദേശിച്ചത് ഭഗവാന്‍ തന്നെയാണെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.
ഉറക്കമൊഴിഞ്ഞുള്ള വ്രതമാണ് ശിവരാത്രിയുടെ പ്രത്യേകത. ശിവസ്തുതികളും മന്ത്രവും ജപവുമായാണ് രാത്രി ശിവഭക്തര്‍ ഉറക്കമൊഴിഞ്ഞിരിക്കുന്നത്. വ്രതമെടുക്കുന്നവര്‍ പകല്‍ അരിഭക്ഷണം കഴിക്കാന്‍ പാടില്ല. ചില സ്ഥലങ്ങളില്‍ ചാണകമുണക്കി കത്തിച്ച ഭസ്മമെടുത്ത് ഭക്തര്‍ ദേഹമാസകലം പൂശുന്ന ചടങ്ങുമുണ്ട്. ഹൈന്ദവഭവനങ്ങളില്‍ പ്രത്യേക പലഹാരങ്ങളും ഉണ്ടാക്കുന്നു.
കേരളത്തിലെ ആലുവ, വൈക്കം, തൃശൂര്‍, തൃപ്രങ്ങോട്ട്, കല്ലേക്കുളങ്ങര, തിരുനക്കര എന്നിവിടങ്ങളിലെ ശിവക്ഷേത്രങ്ങളില്‍ ശിവരാത്രി ആഘോഷം പ്രധാനമാണ്. ശിവരാത്രിയോടനുബന്ധിച്ച് തെക്കന്‍ തിരുവിതാംകൂറില്‍ ശിവാലയ ഓട്ടം എന്ന ആചാരം നടത്തുന്നു.
വിഷപാനം ചെയ്ത രാത്രിയാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. ഈ ദിവസം വ്രതമനുഷ്ഠിക്കാന്‍ നിര്‍ദ്ദേശിച്ചത് ഭഗവാന്‍ തന്നെയാണെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.
മറ്റൊരു ഐതീഹ്യം മാഹവിഷ്ണുവിനേയും ശിവനേയും ബ്രഹ്മാവിനേയും ബന്ധപ്പെടുത്തിയാണ്. മഹാവിഷ്ണുവിന്‍റെ നാഭിയില്‍ നിന്നും മുളച്ച് വന്ന താമരയില്‍ ബ്രഹ്മാവ് ജന്മമെടുത്തു. വിശാലമായ ജലപ്പരപ്പില്‍ക്കൂടി സഞ്ചരിച്ച ബ്രഹ്മാവിന് വിഷ്ണുവിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. നീ ആരാണ് എന്ന ചോദ്യത്തിന് നിന്‍റെ പിതാവായ വിഷ്ണു ആണ് ഞാന്‍ എന്ന ഉത്തരം ബ്രഹ്മാവിന് തൃപ്തി നല്‍കിയില്ല.
അവര്‍ തമ്മില്‍ യുദ്ധം ആരംഭിച്ചു.ഒരു ശിവലിംഗം അവര്‍ക്ക് മധ്യേ പ്രത്യക്ഷപ്പെട്ടു. അതിന്‍റെ മേലഗ്രവും കീഴഗ്രവും ദൃശ്യമായിരുന്നില്ല. അഗ്രങ്ങള്‍ കണ്ട് പിടിക്കാന്‍ ബ്രഹ്മാവ് മുകളിലേക്കും വിഷ്ണു താഴേക്കും സഞ്ചരിച്ചു. വളരെ സഞ്ചരിച്ചിട്ടും ഉദ്ദേശം ഫലിക്കാതെ രണ്ട് പേരും പൂര്‍വസ്ഥാനത്ത് വന്ന് നിന്നു. അപ്പോള്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് തന്‍റെ നിരതിശയമായ പ്രാധാന്യത്തെ അറിയിച്ചു.
ശിവന്‍ പ്രത്യക്ഷപ്പെട്ടത് മാഘമാസത്തിലെ കറുത്ത പക്ഷത്തില്‍ ചതുര്‍ദശി രാത്രിയിലായിരുന്നു. മേലില്‍ എല്ലാ വര്‍ഷവും ഈ രാത്രി ഒരു വ്രതമായി അനുഷ്ടിക്കണമെന്നും അതിന് ശിവരാത്രി വ്രതം എന്നായിരിക്കും പേരെന്നും ശിവന്‍ അരുളിചെയ്തു
സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.
പൂര്‍വികരുടെ ബലി പൂജയ്ക്ക് മുടക്കം വന്നാല്‍ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തണം.
ശിവരാത്രിയുടെ തലേനാള്‍ രാവിലെ കുളിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തണം. വീട്ടുമുറ്റത്ത് ചാണകം മെഴുകി വൃത്തിയാക്കിയ സ്ഥലത്ത് നിലവിളക്ക് കൊളുത്തിവയ്ക്കുക. അതിനു മുമ്പില്‍ ഒരു നാക്കില വയ്ക്കുക.
പൂവ് , അക്ഷതം (നെല്ലും ഉണക്കലരിയും), ചന്ദനം എന്നിവ കൈയില്‍ തൊഴുതുപിടിച്ച് ഓം പിതൃഭ്യോ നമ: എന്ന് എട്ട് പ്രാവശ്യം ജപിച്ച് ഇലയില്‍ സമര്‍പ്പിക്കണം. ഇത് ഏഴ് തവണ ആവര്‍ത്തിക്കുക. പിന്നെ വിളക്കിനെ മൂന്ന് പ്രദക്ഷിണം ചെയ്ത് മൂന്ന് പ്രാവശ്യം നമസ്കരിച്ച് ഇലയും അക്ഷതവും ഒഴുക്കുള്ള ജലാശയത്തില്‍ കളയുക. പിന്നീടേ അന്ന പാനീയങ്ങള്‍ പാടുള്ളു.
ഉച്ചയ്ക്ക് മുമ്പായി ഓം നീലകണ്ഠായ നമ: എന്ന് 212 പ്രാവശ്യം ജപിക്കുക. നാലു മണിയാവുമ്പോള്‍ കുളിച്ച് ഓം ശശി ശേഖരായ നമ: എന്ന് 336 തവണ ജപിക്കുക. ഓം ശംഭുവേ നമ: എന്ന് 212 പ്രാവശ്യവും ജപിക്കുക. ഇത് രണ്ടും വടക്കോട്ട് നോക്കി സൂര്യസ്തമയത്തിനു മുമ്പ് ജപിക്കണം.
സന്ധ്യ കഴിഞ്ഞാല്‍ ഓം പാര്‍വ്വതി പ്രിയായേ ത്രൈലോക്യ നാഥായ ഹംഹം നമ:ശിവായ ഹ്രീം ശിവായൈ നമ: എന്ന് 108 പ്രാവശ്യവും ജപിക്കുക. പടിഞ്ഞാറോട്ട് തിരിഞ്ഞു വേണം ജപം. പിന്നീട് പഞ്ചാക്ഷര മന്ത്രം ജപിച്ച് ശരീരത്തില്‍ ഭസ്മം ധരിക്കുക.
പിറ്റേ ദിവസം ശിവരാത്രി ദിവസം ഉപവാസമായി ശിവരാത്രി വ്രതം അനുഷ്ഠിക്കുക. പിറ്റേന്ന് വിളക്കു വച്ച് ആദ്യ ദിവസത്തേതു പോലെ പ്രാര്‍ത്ഥിക്കുക. വ്രത പുണ്യം സമര്‍പ്പയാമി എന്ന് ജപിച്ച് പൂക്കള്‍ സമര്‍പ്പിക്കുക. പാല്‍ മൂന്ന് തവണ ഇലയിലേക്കൊഴിക്കുക. പിന്നെ ഇലയെടുത്ത് ഒഴുക്കുള്ള ജലാശയത്തിലേക്ക് കളയുക.
കടപ്പാട് : ദേവദത്തം
No comments:
Post a Comment