Friday, June 30, 2017

A Buddha sees a Buddha

When YOU look at ME , what do YOU see?*
A fable from the East tells of an Emperor and a Zen Monk who came face to face for the first time.
The Emperor ruled over a Kingdom that practiced Buddhism and the Monk was eager to meet with him, looking forward to sharing tales of enlightenment.
But when they met, the Emperor decided to test the Monk by saying to him: “When you look at me, what do you see?”
“I see a Buddha,” answered the Monk. And what do you see when you look at me?”
“I see a pig!” countered the emperor. Waiting to see the Monk’s reaction, he said no more.
The Monk pondered for a moment, then said:
“A Buddha sees a Buddha; a pig sees a pig!”

MORAL:
*The greatest discovery of all time is that a person can change his future by merely changing his attitude*
*Learn to Look At Yourself as a Star, You will SHINE in darkness too for You & All to Admire*

Thursday, June 29, 2017

pearls

You were born in a first class hospital, I was delivered at home, we both survived.

You went to a private primary school and I went to a public school, we both ended in the same high school.

You woke up from the bed and I woke from the floor, we both had a peaceful night rest.

Your outfits are all expensive, mine are all simple and cheap, we both still cover our nakedness.

You ate fried rice and roasted chicken, I ate local made food but we both still ate to our satisfaction.

You ride on Lexus jeep, Range Rover, G Wagon, Hummer Jeep and I use public transport but we still got to our various destination.

You may be reading this post from your Sony xperia, BB Z10, Q10, Samsung Galaxy 6edge, IPhone6+ and I typed it with my Touch one broken screen, we still see the message.

Lifestyle is not a competition and there are different ways to get a lot of things done, different lanes all leading to the same destination. Just because your neighbour is doing things faster does not mean you are failing.

Happiness doesn't come from having everything, but making the best out of what you have, it's all about how you see yourself.

Happiness is not having what you like. Happiness is liking what you have and being content...

Courtesy says
You must never ask a woman her age and a man his salary.

Do you know why, Have you ever thought about it..
Well here is a beautiful insight...
It is wrong to ask a woman her age because she hardly ever lives for herself!
And it is wrong to ask a man his salary because he hardly ever spends on himself!.
Stay Mentally & physically healthy.. 

Wednesday, June 28, 2017

ഓർക്കുക.... മൂന്ന് കാര്യങ്ങളിൽ ചിലത്

1.രോഗം, 
2.കടം,
3.ശത്രു
ഇവ മൂന്നിനേയും ഒരിക്കലും വില കുറച്ചു കാണരുത്.


1.മനസ്സ്,
2.പ്രവർത്തി,
3.അത്യാർത്തി.
ഈ മൂന്ന് കാര്യങ്ങളേയും നിയന്ത്രിക്കാൻ പഠിക്കുക.


1.അമ്പ് വില്ലിൽ നിന്നും,
2.വാക്ക് നാവിൽ നിന്നും,
3.ജീവൻ ശരീരത്തിൽ നിന്നും.
ഇവ മൂന്നും ഒരു പ്രാവശ്യം പോയിക്കഴിഞ്ഞാൽ തിരിച്ചു ലഭിക്കില്ല.


1.ദുർനടപ്പ്,
2.മുൻ കോപം,
3.അത്യാഗ്രഹം.
ഇവ മൂന്നിനേയും അടക്കി നിർത്തുക. ഇവ മൂന്നും നമ്മെ ദുർബലപ്പെടുത്തിക്കളയുന്നു കൂടാതെ ഇവ മൂന്നും നമ്മെ യഥാർത്ത ലക്ഷ്യത്തിൽ നിന്നും നമ്മെ അകറ്റിക്കളയുന്നു.


1.ബുദ്ധി,
2.സ്വഭാവഗുണം,
3.നമുടെ കഴിവ്.
ഇവ മൂന്നും ആർക്കും മോഷ്ടിക്കാൻ സാധിക്കില്ല.


1.ദൈവം,
2.ഉത്സാഹം,
3.അച്ചടക്കം.
ഇവ മൂന്നും മനസ്സിൽ ഉണ്ടാകുക നമുക്ക് പുരോഗതി ഉണ്ടാകും.


1.സ്ത്രീ,
2.സഹോദരൻ,
3.സുഹൃത്ത്.
ഇവ മൂന്ന് പേരേയും സമയവും സന്ദർഭവും നമുക്ക് മനസ്സിലാക്കി തരുന്നു.


1.ഗുരു 
2.മാതാവ്,
3.പിതാവ്.
ഇവർ മൂന്ന് പേരെയും എന്നും ബഹുമാനിക്കുക.


1.കുട്ടികൾ,
2.ഭ്രാന്തന്മാർ,
3.വിശന്നവർ.
ഇവരോട്‌ എപ്പോഴും ദയ കാണിക്കുക.


1.ഉപകാരം,
2.ഉപദേശം,
3.ഔദാര്യം
ഇവ മൂന്നും ഒരിക്കലും മറക്കരുത്.


1.സത്യം,
2.ധർമ്മം.
3.മരണം
ഇവ എപ്പോഴും ഓർക്കണം.


1.മോഷണം,
2.അപവാദം,
3.കളളം പറയുക.
ഇവ മൂന്നും കാരണം നമ്മുടെ വില നശിച്ചു പോകുന്നു.


1.സൗമ്യത,
2.ദയ,
3.ക്ഷമ,
ഇവ മൂന്നുമെന്നും ഹൃദയത്തിൽ ഉണ്ടാകണം.


1.നാവ്,
2.ദേഷ്യം,
3.ദുസ്വഭാവം
ഇവ മൂന്നിനേയൂം അടക്കി നിർത്തുക...

Tuesday, June 27, 2017

വിദ്വേഷ നിരാകരണം

ടീച്ചർ കുട്ടികൾക്ക്‌ പുതിയൊരു പാഠം പഠിപ്പിക്കുകയാണ്‌...
"നാളെ വരുമ്പോൾ എല്ലാവരും ഓരോ പ്ലാസ്റ്റിക്‌ ബാഗ്‌ കൊണ്ടുവരണം"
"ആ ബാഗിൽ നിങ്ങൾക്ക്‌ ആരോടൊക്കെ ദേഷ്യമുണ്ടോ അത്രയും ആളുകളുടെ പേരുകള് എഴുതിയ "ഉരുളക്കിഴങ്ങുകള്"‌ കൂടെ വെക്കണം.
എത്ര പേരോട്‌ ദേഷ്യമുണ്ടോ അത്രയും എണ്ണം ഉരുളക്കിഴങ്ങുകൾ...! "
കുട്ടികൾ ആകാംക്ഷയോടെ ടീച്ചറെ തന്നെ നോക്കിയിരുന്നു.
ടീച്ചർ തുടർന്നു.
"ആ ബാഗ്, വരുന്ന രണ്ടാഴ്ച്ചക്കാലം നിങ്ങൾ എവിടെയൊക്കെ പോകുന്നുവോ അവിടെയൊക്കെ കൂടെ എടുക്കണം".
കുട്ടികൾ പുതിയ കളി അംഗീകരിച്ചു.
കുഞ്ഞുമനസ്സിൽ ദേഷ്യം തോന്നിയവരുടെ എണ്ണമനുസരിച്ച്‌ കിഴങ്ങുകൾ ഇട്ട ബേഗുമായി രണ്ടാഴ്ച്ച ചിലവഴിച്ചു.
ടീച്ചർ നിശ്ചയിച്ച ദിവസമെത്തി.
"എന്തായിരുന്നു കുട്ടികളേ... ദേഷ്യക്കാരുടെ പേരെഴുതിയ കിഴങ്ങുകളുമായി നടന്നതിന്റെ അനുഭവങ്ങൾ... ? " ടീച്ചർ ചോദിച്ചു.

ഓരോരുത്തരും അവരവർക്ക്‌ ഉണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ചു.
കൂടുതൽ ആളുകളോട്‌ ദേഷ്യമുണ്ടായതിനാൽ കുറേയേറെ കിഴങ്ങുകൾ കരുതിയവർക്ക്‌ യാത്രകളിൽ ബാഗിന്റെ ഭാരം അസഹനീയമായിത്തോന്നി,
വളരെ ബുദ്ധിമുട്ടി. ദിവസങ്ങൾ കൊണ്ട്‌ തന്നെ ചീഞ്ഞുതുടങ്ങിയ കിഴങ്ങുകൾ വൃത്തികെട്ട ദുർഗന്ധം പരത്തിയതിനാൽ പ്രയാസപ്പെട്ടു. എല്ലാവരും ഒരേ സ്വരത്തിൽ പരാതിപ്പെട്ടു.

ബാഗിൽ നിന്നുള്ള ബുദ്ധിമുട്ടും പ്രയാസവും കാരണം ദൈനംദിന ജീവിതം തന്നെ ദുസ്സഹമായ രണ്ടാഴ്ച്ചക്കാലത്തെ കഥ പറഞ്ഞു തീർന്നു.

ടീച്ചർ പറഞ്ഞു: " മക്കളേ, ആളുകളോടുള്ള വെറുപ്പ്‌ നമ്മുടെ മനസ്സുകളിൽ സൂക്ഷിക്കുമ്പോൾ സംഭവിക്കുന്നതും ഇത്‌ തന്നെയാണ്‌. അത്‌ നിങ്ങൾ എവിടേക്ക്‌ പോകുമ്പോഴും നിങ്ങളുടെ കൂടെ പോരുന്നു, മനസ്സിനേറെ ഭാരമുണ്ടാക്കുന്നു. ദിവസം കൂടുന്തോറും ദേഷ്യം മനസ്സിലിരുന്ന് കെട്ട്‌ ഹൃദയത്തെ ദുർഗ്ഗന്ധപൂരിതമാക്കുന്നു. വെറും രണ്ടാഴ്ച്ചത്തേക്ക്‌ ചീഞ്ഞ ഉരുളക്കിഴങ്ങിനെ നിങ്ങൾക്ക്‌ കൂടെക്കൊണ്ടു നടന്ന് സഹിക്കാൻ നിങ്ങൾക്ക്‌ കഴിയുന്നില്ലെങ്കിൽ ജീവിതകാലം മുഴുക്കെ ചീഞ്ഞുനാറുന്ന ഹൃദയവുമായി എങ്ങനെ ജീവിക്കാൻ കഴിയും....?

അതുകൊണ്ട് മറ്റുള്ളവരോടുള്ള വെറുപ്പ്‌ മനസ്സിൽ സൂക്ഷിക്കരുത്‌....
"ഇരുട്ടിനെ ഇരുട്ടിനെകൊണ്ട് നേരിടാനാവില്ല. പ്രകാശംകൊണ്ടു മാത്രമേ ഇരുട്ടിനെ നേരിടാൻ കഴിയൂ."

അതുപോലെ തന്നെ വെറുപ്പിനെ വെറുപ്പുകൊണ്ട്‌ ഇല്ലായ്മ ചെയ്യാനാവില്ല. സ്നേഹം കൊണ്ടുമാത്രമേ വെറുപ്പിനെ ഇല്ലായ്മചെയ്യാൻ കഴിയൂ...
അതുകൊണ്ട് നിങ്ങൾ ആരെയും വെറുക്കരുത്. എല്ലാവരെയും സ്നേഹിക്കുക. എല്ലാവരോടും പുഞ്ചിരിക്കുക. എങ്കിൽ ഭാവിയിൽ പരാജയം എന്തെന്ന് നിങ്ങൾ അറിയുകയില്ല. നിങ്ങൾക്ക് നല്ലതുവരട്ടെ....


സന്തോഷത്തോടും സമാധാനത്തോടും ജീവിക്കാൻ എന്ത് ചെയണം ?
സിമ്പിൾ ....

1. മറ്റുള്ളവർ നമ്മളെ കുറിച്ചെന്തു ചിന്തിക്കുന്നുവെന്നു നമ്മൾ ചിന്തിക്കാതിരിക്കുക

2. നേരിട്ട് ബാധിക്കാത്ത ഒരു വിഷയത്തിലും ഇടപെടാതിരിക്കുക ...

3. ഇഷ്ട്ടമില്ലാത്തത ആളുകളെ കുറിച്ച് ഓർക്കാതിരിക്കുക

4. ഈ ലോകം ഞാൻ ഇല്ലെങ്കിലും ഉണ്ടെങ്കിലും ഇങ്ങനെ തന്നെ മുൻപോട്ടു പോകും എന്ന് തിരിച്ചറിയുക .

5. പ്രീയമുള്ളവരുടെ ഇഷ്ട്ടങ്ങൾ കണ്ടു പിടിക്കുക .. കുറ്റങ്ങളുടെ പുറകെ പോകാതിരിക്കുക

6.ക്ഷമിക്കാൻ ശ്രമിക്കുക

7. ഒരു നാൾ ഇവിടം വിട്ടു പോകേണ്ടിയവരാണ് ഓരോരുത്തരം എന്ന് ഇടയ്ക്കിടെ ഓർക്കുക ..അപ്പോൾ ചുറ്റുമുള്ളതിനെ സ്നേഹിക്കാൻ തോന്നും..

8. കുഞ്ഞു കുട്ടികളോട് സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കുക.

9. ചിരിക്കാൻ കിട്ടുന്ന അവസരവും കരയാൻ കിട്ടുന്ന അവസരവും ഭാഗ്യമെന്നു തിരിച്ചറിയുക ഒരു കുഞ്ഞു കരച്ചിലിനും വലിയ മൌനത്തിനുമിടയിലുള്ള ഒരു പോരാട്ടമാണ് ജീവിതം.

Monday, June 26, 2017

ഇന്നത്തെ ' അദ്വൈതം. '

നിക്ക് ഈ അറിവ് പകർന്നു തന്നത് അജ്ഞാതനായ അഗ്നി. അദ്ദേഹത്തോടുള്ള നന്ദി പ്രകാശത്തോടെ തുടങ്ങാം. എന്തെങ്കിലും കാമ്പുള്ളതായി തോന്നുന്നുവെങ്കിൽ നിങ്ങൾക്കും പകർന്നു നൽകാം. ഒരർത്ഥത്തിൽ ഭഗവത് ഗീതയിൽ അടങ്ങിയിരിക്കുന്ന ചില ഗഹന തത്വങ്ങൾ ലളിതമായി പ്രകാശിപ്പിക്കുകയല്ലേ ഇവിടെ ചെയ്തിരിക്കുന്നത്. 

നമുക്ക് പല ദൈവീക സങ്കല്പങ്ങളുണ്ട്. അങ്ങ് സ്വര്‍ഗ്ഗത്തിലിരുന്ന് നമ്മുടെ നന്മ തിന്മകളുടെ കണക്കെടുക്കുന്ന സെമറ്റിക് ദൈവത്തില്‍ നിന്ന് "തേങ്ങയില്‍ വെള്ളം നിറച്ച ദൈവ"ത്തില്‍ വരെ എത്തിനില്ക്കുന്നു ആ വിശ്വാസപ്രമാണങ്ങള്‍. ഇന്നത്തെ തലമുറയില്‍ അധികംപേരും പഠിച്ചുവളര്‍ന്നത് കോണ്‍വെന്‍റുകളിലായതുകൊണ്ട് അവര്‍ക്ക് കൂടുതല്‍ പരിചയം സെമറ്റിക്ക് ദൈവത്തെയാണ്. അനുയായികളാൽ പാപികളെന്നു മുദ്ര കുത്തപ്പെട്ട നമ്മുടെ പാപഭാരമെല്ലാം സ്വയം ഏറ്റെടുക്കാൻ വിധിക്കപ്പെട്ട ഒരു ദൈവം. 

എന്നാല്‍ ഭാരതത്തിന്‍റെ ഗ്രന്ഥമായ ഭഗവദ്ഗീതയില്‍ പറയുന്ന ദൈവമാരാണ്?ഹിന്ദുമതഗ്രന്ഥമായ ഭഗവദ്ഗീത ഹിന്ദുക്കളില്‍ പോലും പലരും വായിക്കാന്‍ മെനക്കെട്ടുകാണില്ല. അതുകൊണ്ട് ഭഗവദ്ഗീതയിലെ ദൈവത്തെ അറിയാനും സാധിച്ചിട്ടുണ്ടാവില്ല. എന്നാല്‍ അറിയാത്തവര്‍ക്ക് അറിയാന്‍ ഇതാ ഒരവസരം. 

മതങ്ങളുടെ മാര്‍ക്കെറ്റിങ്ങ് നടക്കുന്ന ഈ കോംപിറ്റിറ്റീവ് ലോകത്ത്, സ്വന്തം ഗ്രന്ഥം വിവരിക്കുന്ന ദൈവത്തെപ്പോലും അറിയാത്ത ഹിന്ദുക്കളുടെ അവസ്ഥയെ മാനിച്ച്, സെമറ്റിക് ദൈവത്തെ മാത്രം പരിചയമുള്ള അവര്‍ക്ക് വേണ്ടി അതിന്‍റേതായ രീതിയില്‍ ഭഗവദ്ഗീതയിലെ ദൈവത്തെ ഒന്ന് പരിശോധിക്കാം.

ആദ്യമേ തന്നെ പറയട്ടെ, ഭഗവദ്ഗീതയിലെ ദൈവം നിങ്ങളെ പാപികളായി കണക്കാക്കുന്നുമില്ല, നിങ്ങളുടെ പാപഭാരങ്ങളൊന്നും ഏല്‍ക്കുന്നുമില്ല. "അവന്‍ ആരുടേയും പുണ്യത്തേയും, പാപത്തേയും എടുക്കുന്നില്ല, ആര്‍ക്കും കൊടുക്കുന്നുമില്ല" (5:15).

അതുകൊണ്ട് "അയ്യോ ദൈവമേ എനിക്ക് ഈ ഗതി നീ വരുത്തിയല്ലോ" എന്ന് നിലവിളിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. നീ ചെയ്യുന്ന കർമ്മത്തിന്‍റെ ഫലം നിനക്ക് ലഭിക്കും. ഇന്നലെ നീ ചെയ്തതിന്‍റെ ഫലമാണ് ഇന്ന് നിനക്ക് ലഭിക്കുന്നത്. ഇന്ന് ചെയ്യുന്നത് നാളെ നിന്നെ പിന്തുടരുകയും ചെയ്യും. നീ ചെയ്യുന്നത് പുണ്യമായാലും, പാപമായാലും അതിന്‍റെ ഫലം നീ തന്നെ അനുഭവിക്കും. ആ കര്‍മ്മഫലം ആര്‍ക്കും പങ്കിട്ടുകൊടുക്കാനാകില്ല, എന്ന് ഗീതാദൈവത്തിന്‍റെ മതം. തന്‍റെ അണികള്‍ പാര്‍ട്ടി വിട്ടുപോകുമോ എന്ന ഭയമില്ലാത്തതുകൊണ്ട്  "മറ്റു ദൈവങ്ങളില്‍ വിശ്വസിക്കരുത്. ഞാനാണ് ഏക രക്ഷകന്‍" എന്നൊന്നും പറയേണ്ട ഗതികേട് ഗീതാദൈവത്തിനില്ല. പിന്നെ ഭഗവദ്ഗീതയിലെ ദൈവം പറയുന്നത് എന്താണെന്ന് കേള്‍ക്കണ്ടേ?


“മറ്റു ദേവന്മാരില്‍ (ദൈവത്തില്‍) ഭക്തിവച്ച് വിശ്വാസത്തോടു കൂടി ആ ദൈവങ്ങളെ യജിക്കുന്നവരും എന്നെത്തന്നെയാണ് യജിക്കുന്നത്. പക്ഷെ അത് വിധിയുടെ യഥാര്‍ത്ഥ്യമറിഞ്ഞിട്ടല്ലെന്ന് മാത്രം (9:23)”

ഇതില്‍ നിന്നും ഭഗവദ്ഗീതയിലെ ദൈവം സെമറ്റിക് ചിന്താഗതിക്കാരനല്ല, മറിച്ച് ഒരു മതേതരനാണെന്ന് മനസ്സിലാക്കാം. നീ ഏത് ദൈവത്തെ ആരാധിച്ചാലും എന്നെത്തന്നെയാണ് ആരാധിക്കുന്നതെന്ന് മനസ്സിലാക്കിയാല്‍ മതി എന്ന് ഗീതയിലെ ദൈവം പറയുന്നു. ആരുടേയും വിശ്വാസങ്ങളെ നിന്ദിക്കാതെ, മനുഷ്യരെ തമ്മിലടിപ്പിക്കാതെ, എല്ലാറ്റിനേയും സ്വീകരിക്കുന്ന എത്ര മനോഹരമായ ചിന്താഗതി , അല്ലേ? 

ഇതുതന്നെയാണ് ഭാരതീയ ഗ്രന്ഥങ്ങളെ മഹനീയമാക്കുന്നതും. ഏകദൈവമേ ഉള്ളുവെങ്കില്‍ ഇടയ്ക്കിടയക്ക് മറ്റുദൈവങ്ങളില്‍ വിശ്വസിക്കരുതെന്ന് പറയേണ്ടതില്ലല്ലോ. അങ്ങനെ പറയുന്ന ദൈവങ്ങളുണ്ടെങ്കില്‍ അവര്‍ മുമ്പേ ഏതോ ദൈവത്തെ കണ്ടിട്ടുണ്ടെന്നും അങ്ങനെയാണ് അവര്‍ ദൈവമായതെന്നും ഉറപ്പിക്കാം.ശരിയല്ലേ ?

തന്നെ ആരാധിക്കാത്തവരെല്ലാം കാഫിറുകളാണെന്നോ, അവരുടെ ആരധനാമൂര്‍ത്തികളും,ആരാധനാലയങ്ങളും ഷിര്‍ക്കുകളാണെന്നോ, അവരെയൊക്കെ എന്തു വിലകൊടുത്തും നമ്മുടെ പാര്‍ട്ടിയില്‍ ചേര്‍ത്തണമെന്നോ, അതിനു തയ്യാറാകാത്ത കാഫിറുകളേയും, ഷിര്‍ക്കുകളേയും നശിപ്പിക്കാനൊരു ജിഹാദ് നടത്തണമെന്നോ ഭഗവദ് ഗീതയിലെ ദൈവം പറയുന്നുണ്ടോ?

വരൂ... ഗീതയിലെ ദൈവത്തിന് കാഫിറുകളായ ശത്രുക്കളുണ്ടോ? ജിഹാദിന്‍റെ ആവശ്യമുണ്ടോ? എന്നൊക്കെ ഒന്ന് പരിശോധിക്കാം.

ഉണ്ട്. ഭഗവദ്ഗീതയിലെ ദൈവവും പറയുന്നു, നിനക്കൊരു ശത്രുവുണ്ട്. പക്ഷെ അത് മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരൊന്നുമല്ല. പിന്നെ ആരാണ് ആ ശത്രു? ആരാണാ കാഫിർ?ഗീതാദൈവം പറയുന്ന ശത്രു ഇതാണ്

"രജോഗുണത്തില്‍ നിന്നുണ്ടായതും, എത്ര വിഷയങ്ങള്‍ കിട്ടിയാലും മതിവരാത്തതും,കൊടും ക്രൂരതകള്‍ ചെയ്യിക്കുന്നതും, നല്ലതു ചെയ്യാനനുവദിക്കാത്തതുമായ ആ ശത്രു, നിന്‍റെ കാമവും ക്രോധവുമാണെന്നറിഞ്ഞാലും" (3:37)

ഇവിടേയും ഒരു ജിഹാദിന്‍റെ ആവശ്യമുണ്ടെന്ന് ഗീതാദൈവം പറയുന്നു. എങ്ങനെയായിരിക്കണം ആ ജിഹാദ് അല്ലെങ്കില്‍ യുദ്ധം? "ബുദ്ധിയില്‍ നിന്ന് അന്യമാണ് ആത്മാവെന്നറിഞ്ഞ് രൂപം മാറി സഞ്ചരിക്കുന്നതും, പിടികിട്ടാന്‍ ഞെരുക്കമുള്ളതുമായ കാമക്രോമധങ്ങളാകുന്ന ആ ശത്രുവിനെ നശിപ്പിക്കാന്‍ വിഷയങ്ങളില്‍ മനസ്സിനെ പ്രവര്‍ത്തിപ്പിക്കാതെയാക്കി നീ കരുത്തോടെ യുദ്ധം ചെയ്താലും." (3:43)

വിഷയങ്ങളില്‍ നിന്ന് മനസ്സിനെ അകറ്റി ഏകാഗ്രമാക്കുക എന്നതാണ് ഗീതാദൈവം ഉപദേശിക്കുന്ന ജിഹാദ് എന്നിരിക്കെ, ഈ ജിഹാദ് ചെയ്യുന്നവന് ഹൂറികളെ സമ്മാനമായിക്കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. പിന്നെ ഭഗവദ്ഗീതയിലെ ദൈവം ഈ ജിഹാദിനിറങ്ങുന്നവര്‍ക്ക് നല്കുന്ന സമ്മാനമെന്താണ്?

"ഇങ്ങനെ ദേഹങ്ങളേയോ ദേഹധര്‍മ്മങ്ങളേയോ ഒന്നും ഓര്‍ക്കാതെ ചിത്തം കൊണ്ട് സ്വയം പ്രകാശിച്ചുകൊണ്ടിരുന്നവര്‍ എന്നെത്തന്നെ പ്രാപിക്കുന്നു" (8:5).

ഇതിലും വലിയ സമ്മാനം വേറെന്തു വേണം? ഇനി അടുത്ത ചോദ്യം. ഭഗവദ്ഗീതയിലെ ദൈവം അദൃശ്യനാണോ? നമുക്ക് കാണാനൊക്കില്ലേ? ഒരു പഴം കഴിച്ചതിന്‍റെ പേരില്‍ നമ്മളെ തനിച്ചാക്കി അദൃശ്യനായവരുടെ കൂട്ടത്തിലാണോ ഇദ്ദേഹവും? ഉത്തരം ഗീതാദൈവം തന്നെ പറയുന്നുണ്ട്. എന്താണെന്നല്ലേ?

"എല്ലാറ്റിലും എന്നെയും, എന്നില്‍ എല്ലാറ്റിനേയും കാണുന്ന സമദര്‍ശിയായ യോഗിയ്ക്ക് ഞാന്‍ അദൃശ്യനായോ, എനിക്ക് അവന്‍ അദൃശ്യനായോ ഇരിക്കുന്നില്ല." (6:30)

"ഞാന്‍ സൃഷ്ടിച്ചതെല്ലാം നിനക്ക് സുഖിക്കാന്‍ വേണ്ടിയാണ്" എന്ന വിഢ്ഢി പ്രസ്ഥാവനയിറക്കി  ആപ്പിലായ ഒരു ദൈവത്തെ നമുക്കറിയാം. പ്രസ്ഥാവനയിറക്കിയവരുടെ അനുയായികള്‍തന്നെ ആ പഴമെടുത്ത് കഴിച്ചു. പിന്നീടിങ്ങോട്ട് ലോകത്തെ മുഴുവനും നശിപ്പിക്കാനും, സ്വാര്‍ത്ഥബുദ്ധിയോടെ എല്ലാറ്റിനേയും കൊന്നു തിന്നാനും, മനുഷ്യനെ പ്രേരിപ്പിച്ചതും 'ദൈവം ഈ സൃഷ്ടിച്ചതെല്ലാം നമുക്ക് വേണ്ടിയല്ലേ, പിന്നെന്താ കുഴപ്പം?' എന്ന ഈ മുടന്തന്‍ ന്യായമാണ്.

എന്നാല്‍ "തനിക്കുണ്ടാകുന്ന സുഖദുഃഖങ്ങള്‍ പോലെത്തന്നെയാണ് മറ്റുള്ള പ്രാണികള്‍ക്കും എന്നറിയുന്ന യോഗി അത്യന്തം ശ്രേഷ്ഠനാണ്" (6:32) എന്നാണ് ഭഗവദ്ഗീതയിലെ ദൈവത്തിന്‍റെ അഭിപ്രായം. 

ഈ ഭൂമിയിലെ ഒരു ചെറിയ ഉറുമ്പിനും മനുഷ്യനുള്ള അതേ അവകാശം ഇവിടെയുണ്ട്.
ഇനി നമുക്ക് ഈ ഉപദേശങ്ങളൊക്കെ തന്ന ഭഗവദ്ഗീതയിലെ ദൈവം ആരാണെന്ന് നോക്കാം. ആ ദൈവം എവിടെയാണ് താമസിക്കുന്നത്? സ്വര്‍ഗ്ഗത്തിലാണോ? നമുക്ക് പരിശോധിക്കാം. ഗീതാ ദൈവം സ്വയം പരിചയപ്പെടുത്തുന്നുണ്ട്.

"ഞാന്‍ എല്ലാ പ്രാണികളുടേയും ശരീരത്തിലിരിക്കുന്ന ആത്മാവാകുന്നു."(2:30)

 "മാലയിൽ നൂലിനെ ആശ്രയിച്ച് മണികള്‍ നില്ക്കുന്നതുപോലെ ഞാനെന്ന ആത്മാവിനെ ആശ്രയിച്ചു മാത്രമാണ് ഈ ലോകമെല്ലാം നിലകൊള്ളുന്നത്." (7:7)

"സ്വതഃസത്തയില്ലാത്ത ഈ പ്രകൃതിയ്ക്ക് സത്താരൂപേണ, ഞാന്‍ താങ്ങായി നിന്ന് ഈ ഭൂതവര്‍ഗ്ഗത്തെ മുഴുവനും പിന്നെയും പിന്നെയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. (9:8)

വെറും ഏഴ് ദിവസം കൊണ്ട് എല്ലാറ്റിനേയും സൃഷ്ടിച്ച് സ്വര്‍ഗ്ഗത്തിലെ കസേരയിലിരുന്ന് നമ്മുടെ പാപത്തിന്‍റെ കണക്കെടുകയല്ല, മറിച്ച് സൃഷ്ടിയും സംഹാരവും ഒരോ സെക്കന്‍റിലും നടന്നുകൊണ്ടിരിക്കുകയാണെന്ന് ഭഗവദ്ഗീതയിലെ ദൈവം പറയുന്നു.

"സര്‍വ്വാധിഷ്ഠാനമായ എന്‍റെ സത്ത കൊണ്ടാണ് പ്രകൃതിയില്‍ നിന്ന് ചരാചരാത്മകമായ ഈ പ്രപഞ്ചം പിറവിയെടുക്കുന്നതും, നാനാവിധത്തില്‍ പരിണമിച്ചുകൊണ്ടിരിക്കുന്നതും. പ്രകൃതിയുടെ സൃഷ്ടിയ്ക്ക് ഞാന്‍ അധിഷ്ഠാനമായ സാക്ഷി മാത്രമാകുന്നു." (9:10)

നിനക്ക് വേണ്ടി ഒരു ദൈവവും പിറന്നിട്ടില്ല. എനിക്കു വേണ്ടിയും പിറന്നിട്ടില്ല. നമുക്കായ് ഉള്ളത് ഒരേയൊരു ദൈവം. നിന്നിലും എന്നിലും കുടികൊള്ളുന്ന ദൈവം. നമ്മളിലാണ് അവനിരിക്കുന്നത്. നമ്മുടെ ഹൃദയത്തുടിപ്പത്രേ അവന്‍റെ ചൈതന്യം. ആ ചൈതന്യത്തെ അറിയാന്‍ സ്വന്തം ഉള്ളിലേക്ക് കടക്കൂ എന്നാണ് "കടവുള്‍" എന്ന തമിഴ്പദം സൂചിപ്പിക്കുന്നതും ആ പരമചൈതന്യത്തെ പരബ്രഹ്മമെന്നോ, യഹോവയെന്നോ, അല്ലാഹുവെന്നോ എന്തു പേരിട്ട് വിളിച്ചാലും ശരി. അതൊന്നത്രേ സത്യം. നാം പരസ്പരം ദ്വേഷിക്കാതിരിക്കട്ടെ. നമുക്കൊരുമിച്ച് ആ ബ്രഹ്മവിദ്യ നേടാനായി പരിശ്രമിക്കാം.


കടപ്പാട് : അഗ്നി

Sunday, June 25, 2017

പ്രപഞ്ച സൃഷ്ടി

ദൈവം എങ്ങനെ ഈ പ്രപഞ്ചത്തെ സൃഷ്ട്ടിച്ചു?

 അല്ലങ്കിൽ സൃഷ്ട്ടിക്ക് മുമ്പ് ടിയാൻ എവിടെ ആയിരുന്നു?

ശാസ്ത്രം പറയുന്ന BigBang എവിടെ സംഭവിച്ചു?

എന്നീ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലങ്കിലും ഭാരതീയ ആത്മീയധാരക്ക് അതിന് കഴിഞ്ഞിട്ടുണ്ട്. അതിനാലാണ് NASA , Big bang theory തള്ളികളയുന്നതായും ഭാരതീയരുടെ vedic explanation accept ചെയ്യുന്നതായും പ്രഖ്യാപിച്ചത്. ഒരോ ഭാരതീയനും ഇതിൽ അഭിമാനിക്കാം.

എന്തായിരുന്നു ആ ഉൾകാഴ്ചകൾ
1 എല്ലാത്തിനും മുമ്പേ യാതൊന്നും നിലനിന്നിരുന്നില്ല , ഒന്നൊഴിച്ച് .

2 അത് കടുംനീലനിറത്തിൽ സ്വയം അന്തർബോധത്തിലാണ്ട ഒരു ചേതന /ഒരു സൂക്ഷമത ആയിരുന്നു, (an energy form /wt conciousness). അതിന് രൂപമോ മണമോ ജാതിയോ ( gender) ഉണ്ടായിരുന്നില്ല , അത് കാലാധീതവും നിസ്സീമവും അയിരുന്നു. ( Timeless and boundless) പക്ഷേ അത് മാത്രമേ ഉണ്ടായിരുന്നുള്ളു.

3 അതിനെ നാം'' ആദി പരാശക്തി'' എന്ന് വിളിച്ചു, അല്ലങ്കിൽ അതാണ് ''മൂലാധാരം.''
സൃഷ്ട്ട്ടിയുടെ ഉറവിടം ഒരു female gender ആക്കിയത് എന്തിനു എന്നതിന് ഉത്തരം കാലം നമുക്ക് തന്നു. ഒരു നുള്ള് രക്തമോ ദശയോ മതി ജീവന്. പക്ഷേ അവളില്ലതെ ഒന്നിനും പുർണ്ണതയില്ല.

4 ഈ മൂലാധാര ചേതന രണ്ടായി വിഭജിക്കപ്പെട്ടു. ഒരു പാതി stable energy ആയി , മാറ്റമോ അനക്കമോ ഇല്ലാതെ നിലനിന്നു, ഇതാണ് SHIVAM - '' ശിവം'' ( A Thing that can never be moved.)

എന്നാൽ മറുപാതി മാറ്റത്തിന് തയ്യാറായതാണ്, (so it remain unstable and constantly Vibrating,) അനക്കമുള്ളതായിരുന്നു. ഇതാണ് VISHNU' ( Vishnu means energy that is in everything and goes everywhere and is an energy ready to flow) ==> ( purusha sookhtam)

നടക്കാൻ പോകുന്ന സൃഷ്ട്ടി നിലനിർത്താനും നടത്താനും പോകുന്നത് വിഷ്ണുവാണ് (vibrating energy)

ഇവ രണ്ടും സദാ ഒരു frictionലാണ് എന്ന് വെച്ചാൽ ഏതെങ്കിലും സമയത്ത് രണ്ടും ഒന്നായി പഴയ ആദിപരാശക്തി, മൂലാധാരം ആയി മാറാം. ഇതിനോടൊപ്പം 330 million additional energy forms exist as supportive forms to keep balance b/w These three. ഇവരെ നാം '' ദേവതകൾ'' എന്ന് വിളിച്ചു. So '' formful SHIVA is VISHNU or formless VISHNU Is SHIVA.'

Vishnu has avatars but Shiva doesn't
Vishnu the unstable vib energy cannot stay in one form for a long time .He has to keep changing.
മാറ്റമില്ലാത്ത ഭാഗം (shiva) അങ്ങനെ അനങ്ങാതെ നിലനില്ക്കുമ്പോൾ vibrant energy(vishnu) with its constant vibration triggers material creation. ഇതിനെ നാം ''Brahma'' എന്ന് വിളിച്ചു. അമ്മയും കുഞ്ഞുമായുള്ള പൊക്കിൾ കൊടി ബന്ധം എന്നതുപോലെ എന്ന് ഒാർമ്മിക്കുന്നതാണ് മഹാവിഷ്ണുവിന്റ്റെ ( vibrant energy) നാഭിയിൽ നിന്നും വരുന്ന താമരയിൽ ( consciouness) ബ്രഹ്മാവ് ( material world) ഇരിക്കുന്നതായുള്ള സങ്കല്പ്പം. ഇതിലും ഭംഗിയായി simple ആയി പ്രപഞ്ച രഹസ്യം എങ്ങനെ പറയണം.

പരമാണു (entire universe) മുതൽ അണു (atom) വരെ ഈ മൂന്ന് സംഗതികൾ കൊണ്ട് നിർമ്മിതമാണ്. One stable (proton) , one unstable ( electron) , one neutral ( Neutron)
Means Shiva vishnu and brahma. ഒാർക്കുക ശാസ്ത്രം ഇത്ര advance ആയിട്ടും ഒരു atom ത്തിനെ മുറിക്കാൻ കഴിഞ്ഞിട്ടില്ല. കഴിയുകയും ഇല്ല.

Brahma ( the neutral one) collapses once in his 100 divine yrs
എന്നുവെച്ചാൽ ഒരു ബ്രഹ്മന്റ്റെ ആയുസ്സ് 100 ദേവവർഷം ആയി കണക്കാക്കിയിരിക്കുന്നു.( കോടി കോടി മനുഷ്യവർഷങ്ങൾ വരും ഇത്) ഇങ്ങനെ ഒരോ 100വർഷങ്ങൾ കഴിയുമ്പോൾ main energies Shiva- Vishnu balance തെറ്റി രണ്ടും ഒന്നായി പരാശക്തി ആയി മാറുന്നു. വിണ്ടും....................സൃഷ്ടി......

ഈ കണക്ക് പ്രകാരം നാം ഇപ്പോഴത്തെ ബ്രഹ്മന്റ്റെ 51 ാം വയസ്സിലെ ആദ്യ ദിവസത്തിൽ എത്തിനില്ക്കുന്നു.
ഇതിലും കൃത്യമായ ഒരു കണക്ക് വേറയില്ല.
ദൈവം ആകശത്ത് ഇരിക്കുന്ന ഒരു വലിയ മനുഷ്യനാണന്ന് ചിന്തിക്കുന്നവരാണ് ലോകത്ത് ഇന്നുള്ളത്.അദ്ദേഹത്തെ ഭയപ്പെടാൻ പഠിപ്പിക്കുന്നു. അതിന്റ്റെ പേരിൽ സഹജീവിയെ കൊല്ലുന്നു.
ഭാരതത്തെ ലോകത്ത് വ്യത്യസ്തമാക്കുന്നത് ശാസ്ത്രാധിഷ്ഠിതമായ ആത്മീയതയാണ്.
നഷ്ടപ്പെടുത്താതെ വരും തലമുറക്ക് കൈമാറേണ്ടിയിരിക്കുന്നു



പകർന്നു കിട്ടിയത്.

Saturday, June 24, 2017

അഗ്നി വൈശിഷ്ട്യം

ന്ന് ലോകത്ത് അറിയപ്പെടുന്നതില്‍ വച്ച് ആദ്യത്തെ വിജ്ഞാന സ്രോതസ്സ് , ഋഗ്വേദമാണ്. അതിനുമുമ്പ് എന്തെങ്കിലും ഉണ്ടായിരുന്നതായി ഇതുവരെ ശാസ്ത്രം കണ്ടുപിടിച്ചിട്ടില്ല. അതായത് ഒരു ഗുരു തന്‍റെ ശിഷ്യന് പറഞ്ഞുകൊടുത്ത ലോകത്തിലെ ആദ്യത്തെ അറിവിന്‍റെ കണിക. അത് തുടങ്ങുന്നത് ഇപ്രകാരമാണ്.

"അഗ്നിമീളേ പുരോഹിത 
യജ്ഞസ്യ ദേവമൃത്വിജം |
ഹോതാരം രത്നധാതമം || "


അര്‍ത്ഥം ഇങ്ങനെയാണ് :

അഗ്രണിയും , ദീപ്തിമാനും, യജ്ഞപുരോഹിതനും, ദേവദൂതനും, രത്നയുക്തനുമായ അഗ്നിയെ ഞാന്‍ സ്തുതിക്കുന്നു. ഈ ലോകത്തിലെ അറിവിന്‍റെ ആദ്യത്തെ ഉറവയായ ഋഗ്വേദം ആരംഭിക്കുന്നത് തന്നെ അഗ്നിയെ സ്തുതിച്ചുകൊണ്ടാണ്.

അതുമല്ലാതെ ഭാരത്തിന്‍റെ പ്രധാന ഗ്രന്ഥമായ ഭഗവദ്ഗീതയില്‍ ഭഗവാന്‍ കൃഷ്ണനും പറയുന്നു, "ഞാന്‍ പഞ്ചഭൂതങ്ങളില്‍ അഗ്നിയാണ്" എന്ന്. അഗ്നിക്ക് സനാതനധര്‍മ്മത്തില്‍ വളരെയധികം പ്രാധാന്യമാണ് കല്പിച്ചിരിക്കുന്നത്. അഗ്നി പ്രത്യക്ഷ ദൈവമാണെന്ന് ഉപനിഷത്തുകള്‍ പറയുന്നു. അതുപോലെത്തന്നെ അഷ്ടദിക്പാലകരില്‍അഗ്നിയെ തെക്ക് കിഴക്കേ ദിക്കിന്‍റെ അധിപനായി കണക്കാക്കുന്നു. വാസ്തുശാസത്രത്തില്‍ ഇതിനെ അഗ്നിമൂല എന്ന് വിളിക്കുന്നത് കേട്ടിട്ടില്ലേ?

അഗ്നി ബ്രഹ്മാവിന്‍റെ മൂത്ത പുത്രനായി പുരാണങ്ങള്‍ പറയുന്നു. ബ്രഹ്മാവെന്നത് സൃഷ്ടി. സൃഷ്ടിയുടെ മൂത്ത പുത്രനെന്നു പറയുന്നതിനര്‍ത്ഥം ആദ്യമായി ഉണ്ടായത് അഗ്നിയാണ് എന്നാണ്. അഗ്നിയില്‍ നിന്നാണ് ഇതെല്ലാം ഉണ്ടായത് എന്ന് സാരം. ഹിന്ദുക്കളുടെ പല മംഗള കര്‍മ്മങ്ങളും അഗ്നിയെ സാക്ഷിയാക്കിയാണ് ചെയ്യുന്നത്. വിവാഹം കഴിക്കുന്നതുതന്നെ അഗ്നിസാക്ഷിയായിട്ടാണ്. മരിച്ചാല്‍ പോലും ചിതയില്‍ വച്ച് ദഹിപ്പിക്കുകയാണ് ഹിന്ദുക്കള്‍ ചെയ്യാറ്.

അങ്ങനെയുള്ള അഗ്നിയെ ഊതിക്കെടുത്തിയാണ് നമ്മളിന്ന് ബര്‍ത്ത് ഡേ ആഘോഷിക്കുന്നത്. 

തമസോമാ ജ്യോതിര്‍ഗമയഃ (ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് എന്നെ നയിച്ചാലും) എന്ന് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതിന് പകരം പ്രകാശത്തെ ഊതിക്കെടുത്താന്‍ അവരെ പഠിപ്പിക്കുന്നു. അത് കണ്ട് മാതാപിതാക്കളും , ചുറ്റും കൂടി നില്‍ക്കുന്നവരും കൈയ്യടിച്ചു ചിരിക്കുന്നു. ഹാപ്പി ബര്‍ത്ത് ഡേ എന്ന് പാടുന്നു.

പ്രത്യക്ഷ ദൈവമായ പരമപ്രകാശത്തെ ഊതിക്കെടുത്തിക്കൊണ്ട് ഒരു പുതിയ വര്‍ഷം ആരംഭിച്ചാല്‍ എങ്ങിനെയാണ് ആ കുട്ടിയുടെ ജീവിതത്തില്‍ "ഹാപ്പിനെസ്സ്" ഉണ്ടാകുന്നത്?

അയ്യോ! ഇതിലും ദുഷ്കരമാണ് അടുത്തത്. കേക്ക് കട്ടിങ്ങ്. പാശ്ചാത്യ വിശ്വാസ പ്രകാരം അപ്പം അവരുടെ പ്രവാചകന്‍റെ ശരീരവും, വീഞ്ഞ് രക്തവുമാണ്. അത് തന്നെയാണ് കേക്ക് കട്ടിങ്ങെന്ന ഈ പാശ്ചാത്യ ആചാരത്തിന് പിന്നിലുമുള്ളത്. കേക്ക്പിറന്നാളാഘോഷിക്കുന്ന കുട്ടിയുടെ ശരീരത്തെ സൂചിപ്പിക്കുന്നു. അത് അവന്‍റെ ശരീരം തന്നെയെന്ന് ഉറപ്പിക്കാന്‍ അവന്‍റെ പേരും അതിലെഴുതിവെക്കും. എന്നിട്ട് അവനെക്കൊണ്ട്തന്നെ അത് കഷ്ണം കഷ്ണമായി മുറിക്കാന്‍ പറയുന്നു. സ്വന്തം ശരീരം മുറിച്ച് ആദ്യത്തെ കഷ്ണം അവന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വ്യക്തിയുടെ വായിലും വച്ച് കൊടുക്കുന്നു. ഹയ്യോ! എന്തോരബദ്ധമാണിത്? 

നോക്കൂ. ഭാരതീയ ആത്മീയദര്‍ശനങ്ങള്‍ക്ക് ഇതൊന്നും ഒട്ടും യോജിച്ചതല്ല. രാവിലെ പിറന്നാളുകാരനായ കുട്ടി കുളികഴിഞ്ഞ് അച്ഛനേയും അമ്മയേയും നമസ്കരിച്ച് ക്ഷേത്രദര്‍ശനം ചെയ്യുന്നു. വിഭവസമൃദ്ധമായ സദ്യയുണ്ടാക്കി ഒരിലയിലത് തെക്കുഭാഗത്ത് കൊണ്ട് വച്ച് പിതൃക്കള്‍ക്ക് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു. പിന്നെയൊരില ഇഷ്ടദേവന് "വിളക്ക് കൊളുത്തി" സമര്‍പ്പിക്കുന്നു. ഇതാണ് നമ്മുടെ സംസ്കാരം

വിളക്ക് കൊളുത്തുന്നതുപോലും സൂര്യദേവനു നേരെയാണ്. പകല്‍ സമയങ്ങളില്‍ കിഴക്കോട്ട് ദര്‍ശനമായും, വൈകുന്നേരങ്ങളില്‍ പടിഞ്ഞാറ് ദര്‍ശനമായും വിളക്ക് തെളിക്കുന്നു. "അല്ലയോ സൂര്യദേവാ, ഒരു പക്ഷപാതവുമില്ലാതെ ഈ ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും വേണ്ടി അങ്ങ് സദാ പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. ഞാനുമിതാ നിനക്കു മുന്നില്‍ കൊളുത്തിവെയ്ക്കുന്ന ഈ തിരിനാളത്തെ സ്വന്തം ആത്മാവായി കണ്ടുകൊണ്ട് സകല ജീവജാലങ്ങള്‍ക്കും നന്മ ചെയ്യ്ത് എന്‍റെ ജന്മം പ്രകാശപൂരിതമാക്കട്ടെ. അതിനായി എന്നെ അനുഗ്രഹിച്ചാലും ഭഗവാനേ" എന്ന പ്രാര്‍ത്ഥനയോടെയാണ് വിളക്ക് കൊളുത്തേണ്ടത്. 

ഇതല്ലേ കുട്ടികള്‍ക്ക് നിങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടത്? അതോ വിളക്ക് ഊതിക്കെടുത്തി ഭ്രാന്തനെപ്പോലെ കൈകൊട്ടിച്ചിരിക്കാനോ? പറ്റുമെങ്കില്‍ ആ കുഞ്ഞിനെ അശരണരായ ആളുകള്‍ക്ക് ഭക്ഷണം വിളംബിക്കൊടുക്കാന്‍ പഠിപ്പിക്കുക. അത് അവനില്‍ കാരുണ്യവും, മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സും വളര്‍ത്തും. ഒപ്പം തനിക്കിന്നുള്ള സൌഭാഗ്യങ്ങളുടെ മൂല്യവും അവനറിയും.

അതിമനോഹരമായ ഒരു സംസ്കാരം നമുക്കുള്ളപ്പോള്‍ എന്തിനാണ് പാശ്ചത്യന്‍റെ അറിവ്കേടിനെ അനുകരിക്കുന്നത് ? അവരുടെ നന്മകളെ മാത്രം നമുക്ക് അനുകരിക്കാം. ഇനി ആരെങ്കിലും വിളക്ക് ഊതിക്കെടുത്തി പിറന്നാളോഘിക്കാനാവശ്യപ്പെട്ടാല്‍ ഇതെന്‍റെ സംസ്കാരമല്ലെന്ന് ഉറച്ചുതന്നെ പറയുക. അറിവിന്‍റെ വിളക്കുകൊളുത്തി ഈ ലോകത്തെ പ്രകാശപൂരിതമാക്കുക.


കടപ്പാട് : ഭക്തി ചിന്തകൾ.

Friday, June 23, 2017

നിലവിളക്കിന്റെ മഹത്വം

നിലവിളക്കിന്റെ അടിഭാഗം ഏത് ദേവനെ കുറിക്കുന്നു?
ബ്രഹ്മാവിനെ

🌻നിലവിളക്കിന്റെ തണ്ട് ഏത് ദേവനെ കുറിക്കുന്നു?
🌷വിഷ്ണു

🌻നിലവിളക്കിന്റെ മുകല് ഭാഗം ഏത് ദേവനെ കുറിക്കുന്നു?
🌷ശിവനെ

🌻നിലവിളക്കിന്റെ നാളം ഏത് ദേവതയെ കുറിക്കുന്നു?
🌷ലക്ഷ്മി

🌻നിലവിളക്കിന്റെ പ്രകാശം ഏത് ദേവതയെ കുറിക്കുന്നു?
🌷സരസ്വതി

🌻നിലവിളക്കിന്റെ നാളത്തിലെ ചൂട് ഏത് ദേവതയെ കുറിക്കുന്നു?
🌷പാര്വ്വതി

🌻നിലവിളക്കിലെ ഇന്ധനം ഏത് ദേവനെ കുറിക്കുന്നു?
🌷വിഷ്ണു

🌻നിലവിളക്കിലെ തിരി ഏത് ദേവനെ കുറിക്കുന്നു?
🌷ശിവന്

🌻കിഴക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല് ഉണ്ടാകുന്ന ഗുണം എന്ത്?
🌷ദുഃഖങ്ങള് ഇല്ലാതാകുന്നു

🌻പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല് ഉണ്ടാകുന്ന ഗുണം എന്ത്?
🌷കടബാധ്യത തീരും

🌻വടക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല് ഉണ്ടാകുന്ന ഗുണം എന്ത്?
🌷സമ്പത്ത് വർദ്ധന

🌻തെക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിക്കാൻ പാടുണ്ടോ?
🌷ഇല്ല

🌻നിലവിളക്കില് ഇടുന്ന തിരിയില് ഏറ്റവും ശ്രേഷ്ഠം എന്ത്?
🌷പഞ്ഞി കൊണ്ട് ഉണ്ടാക്കിയ തിരി

🌻ചുവപ്പ് തിരിയില് നിലവിളക്ക് കത്തിച്ചാല് ഉണ്ടാകുന്ന ഗുണം എന്ത്?
🌷വിവാഹ തടസ്സം നീങ്ങൽ

🌻മഞ്ഞ തിരിയില് നിലവിളക്ക് കത്തിച്ചാല് ഉണ്ടാകുന്ന ഗുണം എന്ത്?
🌷മാനസ്സിക ദുഃഖനിവാരണം

🌻ഒറ്റതിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
🌷മഹാവ്യാധി

🌻രണ്ടു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
🌷ധനലാഭം

🌻മൂന്നു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
🌷അജ്ഞത

🌻നാല് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
ദാരിദ്രം

🌻അഞ്ച് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
🌷ദുരിതങ്ങളൊഴിഞ്ഞ സൌഖ്യം (ഐശ്വര്യം)

Thursday, June 22, 2017

ലോകാ സമസ്താ സുഖിനോ ഭവന്തു

ഹിന്ദുക്കളുടെ പ്രാർത്ഥന അവസാനിക്കുന്നത് ' ലോകാ സമസ്താ സുഖിനോ ഭവന്തു ' എന്നാണെന്നു എല്ലാവർക്കും അറിയാം. എന്നാൽ ആ പ്രാർത്ഥനയുടെ മുഴുവൻ രൂപവും, അർത്ഥവും പലർക്കും അറിയണമെന്നില്ല. അങ്ങനെയുള്ളവർക്ക് വേണ്ടി , ആ പ്രാർത്ഥനയുടെ പൂർണ രൂപവും, അർത്ഥവും താഴെ കൊടുക്കുന്നു.

സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം 
ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാഃ 
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം 
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.


“പ്രജകള്‍ക്കു സമാധാനമുണ്ടാകട്ടെ, രാജാക്കന്മാര്‍ ന്യായമായ മാര്‍ഗ്ഗത്തില്‍ കൂടി ഭൂമിയെ ഭരിക്കുമാറാകട്ടെ, എല്ലാ ജീവജാലങ്ങള്‍ക്കും ആചാര്യന്മാര്‍ക്കും അല്ലെങ്കില്‍ സത്യത്തിന്റെ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ക്കും എന്നും സുഖമുണ്ടാകട്ടെ, അങ്ങനെ ലോകത്തിനു മുഴുവന്‍ സുഖം ലഭിക്കട്ടെ.

Wednesday, June 21, 2017

എല്ലാവർക്കും ഒരേ പോലെ ഈശ്വരകൃപ കിട്ടാത്തതെന്തുകൊണ്ട്?

ശ്വരകൃപ എല്ലാവർക്കും ഒരു പോലെ ലഭിക്കുന്നു. 
അതിനെ സ്വീകരിക്കുന്നതിൽ ആണ് വ്യത്യാസം. മഴ പെയ്യുമ്പോൾ രണ്ടു പാത്രങ്ങൾ മുറ്റത്തു കിടക്കുന്നു.

ഒന്നു കമഴ്ന്നും ,

 മറ്റേത് നിവർന്നും.

ഒരേ പോലെ വെള്ളം രണ്ടിലും വീണാലും കമഴ്ന്നു കിടക്കുന്ന പാത്രത്തിൽ വെളളമുണ്ടാവില്ല. മറ്റേതിൽ വെള്ളം നിറയും. 
ഇതേപോലെ ഈശ്വരാഭിമുഖമായി നിന്നാൽ കൃപ നിറയുന്നു. ലോകത്തോട് ആസക്തി വന്നാൽ കമഴ്ന്ന് കിടക്കുന്ന പാത്രം പോലെയാകും

Tuesday, June 20, 2017

നിയന്ത്രകൻ

രു ബിസിനസുകാരന്‍ എയര്‍പോര്‍ട്ടിലെത്താന്‍ വൈകിപ്പോയി. ഭാഗ്യത്തിന് കൌണ്ടര്‍ അടക്കുന്നതിന്‌ ഏതാനും സെക്കന്‍റുകള്‍ക്കുള്ളില്‍ ബോര്‍ഡിംഗ് പാസ് കൈപ്പറ്റാനും ടെക് ഓഫിനു മുന്‍പ് ഒരുകണക്കിന് വിമാനത്തിനുള്ളിലെത്താനും അയാള്‍ക്ക്‌ സാധിച്ചു.
ശ്വാസം കിട്ടാതെ വിയര്‍ത്തു കുളിച്ച് സീറ്റിനടുത്തെത്തി ബാഗ് തലയ്ക്കു മുകളില്‍ ലഗേജ് കമ്പാര്‍ട്ട്മെന്‍റില്‍ കുത്തിത്തിരുകിയ ശേഷം ജനലിനടുത്തിരുന്ന മധ്യവയസ്കയെയും നടപ്പാതക്കരികെയുള്ള സീറ്റില്‍ ഇരുന്നിരുന്ന കൊച്ചു പെണ്‍കുട്ടിയെയും അഭിവാദ്യം ചെയ്തു കൊണ്ട് അയാള്‍ നടുക്കുള്ള തന്‍റെ സീറ്റിലേക്കിരുന്ന്‍ ദീര്‍ഘമായി നിശ്വസിച്ചു.
വിമാനം റണ്‍വേയിലൂടെ ഓടിത്തുടങ്ങിയപ്പോള്‍ അയാള്‍ തൊട്ടടുത്തിരുന്ന പെണ്‍കുട്ടിയെ ശ്രദ്ധിച്ചു. കയ്യിലിരുന്ന കളറിംഗ് ബുക്കില്‍ ചിത്രങ്ങള്‍ക്ക് നിറം കൊടുക്കുന്നതില്‍ മുഴുകിയിരിക്കുകയായിരുന്നു അവള്‍.

“ഹായ് മോളെ” അയാള്‍ അവളെ അഭിവാദ്യം ചെയ്തു.
“ഹലോ അങ്കിള്‍”
“എന്താ മോള്‍ടെ പേര് ?”
“നിവേദിത”
“മോളൂട്ടിക്കെത്ര വയസായി ?”
“8”
“ആണോ, അങ്കിളിനുമുണ്ട് ഇതേ പ്രായത്തില്‍ ഒരു സുന്ദരിമോള്.”
അവള്‍ മനോഹരമായി ചിരിച്ചു.
“ആട്ടെ, എന്തൊക്കെയാ മോളുടെ ഇഷ്ടങ്ങള്‍ ?”
“എനിക്ക് കാര്‍ട്ടൂണ്‍ ഇഷ്ടമാണ്, പിന്നെ പടം വരയ്ക്കാനും” അവള്‍ താല്‍പര്യത്തോടെ പറഞ്ഞു.
“ഏതൊക്കെ മൃഗങ്ങളെയാണ് മോള്‍ക്കിഷ്ടം ?”
“കുതിരകളെക്കാണാന്‍ നല്ല ഭംഗിയാണ്, പക്ഷെ എനിക്ക് പൂച്ചകളെയാണ് കൂടുതലിഷ്ടം”

ഇത്ര ചെറുപ്രായത്തിലുള്ള ഒരു പെണ്‍കുട്ടി തനിച്ചു യാത്രചെയ്യുന്നതിലെ അനൌചിത്യത്തെക്കുറിച്ചോര്‍ത്തപ്പോള്‍ ഒരുനിമിഷം ആകുലപ്പെട്ടെങ്കിലും അവളെ പരിഭ്രമിപ്പിക്കാതിരിക്കാന്‍ അയാളക്കാര്യം ചോദിച്ചില്ല. പക്ഷെ അവളുടെ സുരക്ഷിതത്വത്തെ മുന്‍നിര്‍ത്തി യാത്രയിലുടനീളം അവളെ സൂക്ഷമായി നിരീക്ഷിക്കുവാന്‍ അയാള്‍ തീരുമാനിച്ചു.

വിമാനം പറന്നു തുടങ്ങിയിട്ട് ഏകദേശം ഒരു മണിക്കൂര്‍ പിന്നിട്ടു കാണണം, പെട്ടെന്ന് വിമാനമോന്നു കുലുങ്ങി. പിന്നാലെ പൈലറ്റിന്‍റെ അനൌണ്‍സ്മെന്‍റ് മുഴങ്ങി. “യാത്രക്കാര്‍ എല്ലാവരും ദയവായി അവരവരുടെ സീറ്റുകളിലേക്ക് മടങ്ങുക. എല്ലാവരും സീറ്റ് ബെല്‍റ്റ്‌ ധരിക്കുക. നമ്മള്‍ അല്‍പ്പം മോശം കാലാവസ്ഥയിലൂടെ കടന്നു പോകുകയാണ്, എങ്കിലും പരിഭ്രമിക്കാന്‍ ഒന്നും തന്നെയില്ല”

അടുത്ത അര മണിക്കൂര്‍ വിമാനം ശക്തമായി ശക്തിയായി കുലുങ്ങുകയും ഇളകുകയുമൊക്കെ ചെയ്തു കൊണ്ടിരുന്നു. യാത്രക്കാരില്‍ പലരും ഉറക്കെ കരയാന്‍ തുടങ്ങി. അയാള്‍ക്കിടതു വശത്ത്‌ ജനാലക്കരികില്‍ ഇരുന്നിരുന്ന മദ്ധ്യവയസ്ക കരച്ചിലിന്‍റെ ശബ്ദത്തില്‍ ഉച്ചത്തില്‍ പ്രാര്‍ഥിക്കാന്‍ തുടങ്ങി.

ഭയം അയാളുടെ കാലുകളിലൂടെ ഒരു വിറയലായി മുകളിലേക്ക് കയറിത്തുടങ്ങി. അയാള്‍ അടിമുടി വിയര്‍ത്തു. ഇടക്ക് തൊണ്ട ശരിയാക്കി അയാളും “എന്‍റെ ദൈവമേ” എന്നുരുവിട്ടു കൊണ്ട് എന്തൊക്കെയോ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
എന്നാല്‍ അയാള്‍ക്കടുത്തിരുന്ന പെണ്‍കുട്ടിക്ക് മാത്രം യാതൊരു ഭാവമാറ്റവുമില്ല. തന്‍റെ കയ്യിലിരുന്ന കളറിംഗ് ബുക്കും ക്രയോണുകളും തൊട്ടു മുന്നിലെ സീറ്റ് പോക്കറ്റില്‍ നിക്ഷേപിച്ച് കൈ കെട്ടി തികഞ്ഞ പ്രസന്നഭാവത്തില്‍ ഇരിക്കുകയാണവള്‍.

പെട്ടെന്ന് ആരംഭിച്ചത് പോലെ തന്നെ വിമാനത്തിന്‍റെ കുലുക്കം നിന്നു. ഏതാനും നിമിഷങ്ങള്‍ക്കു ശേഷം പൈലറ്റിന്‍റെ അനൌണ്‍സ്മെന്‍റും വന്നു “മോശം കാലാവസ്ഥ അവസാനിച്ചിരിക്കുന്നു. ഇനിയൊന്നും തന്നെ പേടിക്കാനില്ല, യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കുന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍ ലാന്‍ഡ്‌ ചെയ്യുന്നതാണ്”

വിമാനം ലാന്‍ഡ് ചെയ്യാനായി താഴ്ന്നു പറന്നു തുടങ്ങിയപ്പോള്‍ അയാള്‍ ആകാംക്ഷ അടക്കാനാവാതെ ആ കൊച്ചു പെണ്‍കുട്ടിയോട് ചോദിച്ചു. “നീയെത്ര ചെറിയ കുട്ടിയാണ്, എന്നാല്‍ നിന്നെപോലെ ധൈര്യമുള്ള ഒരാളെ ഞാനെന്‍റെ ജീവിതത്തിലിതുവരെ കണ്ടിട്ടേയില്ല. മുതിര്‍ന്നവരെല്ലാം ഭയന്ന് വിറച്ചിരുന്നപ്പോള്‍ നീ മാത്രം എത്ര ശാന്തയായാണ് ഇരുന്നത്. എങ്ങനെ സാധിച്ചു നിനക്കത്, എവിടന്നു കിട്ടി നിനക്കീ ധൈര്യം?”
അയാളുടെ കണ്ണുകളിലേക്കു നോക്കി ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരിയോടെ അവള്‍ പറഞ്ഞു – “പൈലറ്റ്‌ എന്‍റെ അച്ഛനാണ്. ഞങ്ങൾ വീട്ടിലേക്കു പോകുകയാണ് !”

എന്താണ് ആ കൊച്ചു പെണ്‍കുട്ടിക്കിത്രയും ധൈര്യം നല്‍കിയത് ?
നാം വിശ്വാസമര്‍പ്പിക്കുന്ന പ്രിയപ്പെട്ടവര്‍ക്ക് നമ്മോടുള്ള സ്നേഹത്തിന്‍റെ ശക്തി തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ നമ്മുടെ മനസ്സ് അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ച് അലഞ്ഞു തിരിയുകയില്ല. അച്ഛന്‍ കൂടെയുള്ളപ്പോള്‍ മറ്റൊരല്‍ഭുതവും നാം പ്രതീക്ഷിക്കേണ്ടതില്ലല്ലോ, കാരണം മാതാപിതാക്കളേക്കാള്‍ വലിയ മറ്റെന്തത്ഭുതമാണ് നമ്മുടെ ജീവിതത്തിലുള്ളത് !
ജീവിത യാനത്തിൽ നിയന്ത്രകനായുള്ളത് ജഗത്പിതാവായ ഈശ്വരനാണെന്ന ഭാവവും  അദ്ദേഹത്തിലുള്ള  വിശ്വാസവും  മതി സകല പരിതഃസ്ഥിതികളെയും തരണം ചെയ്യാൻ 


Monday, June 19, 2017

ശ്രവണ ഭാവത്തിനുള്ള പ്രസക്തി

രിടത്ത് ഒരു കൃഷിക്കാരന്‍ താമസിച്ചിരുന്നു. ഒരു ദിവസം അദ്ദേഹം കുടിലിന് വെളിയില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ കൂട്ടം കൂട്ടമായി പോകുന്നതുകണ്ടു. അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു:’ഇവിടെ അടുത്തു ഗീതാപ്രവചനമുണ്ട്. അതുകേള്‍ക്കാന്‍ പോവുകയാണ്.’ ഗീതാപ്രവചനം കേള്‍ക്കണമെന്ന് ആ കര്‍ഷന് ആഗ്രഹം തോന്നി. അദ്ദേഹം അവരുടെ പിന്നാലെ നടന്നു. പ്രവചനസ്ഥലത്തെത്തുമ്പോഴേക്കും അവിടം ആളുകളെക്കൊണ്ടു നിറഞ്ഞു കഴിഞ്ഞിരുന്നു. എല്ലാവരും വലിയ വിലയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചിരിക്കുന്നു. മിക്കവരും വലിയ പണക്കാര്‍. കര്‍ഷകനാകട്ടെ ധരിച്ചിരിക്കുന്നതു മുഷിഞ്ഞുനാറിയ കീറവസ്ത്രം. പോരാത്തതിന് ദേഹം മുഴുവന്‍ ചളിയും. ആ സാധുവിനെ വാതില്‍ക്കല്‍ നിന്നവര്‍ അകത്തോട്ട് കടത്തിവിട്ടില്ല. കര്‍ഷകന് വലിയ വിഷമമായി. ‘ഭഗവാനേ, നിന്റെ കഥ കേള്‍ക്കാനാണ് ഞാന്‍ വന്നത്. എന്നെ അവര്‍ കടത്തിവിടുന്നില്ല. ഭഗവാന്റെ കഥ കേള്‍ക്കാന്‍ എനിക്ക് അര്‍ഹതയില്ലേ? താനത്ര പാപിയാണോ? അവിടുത്തെ ഇച്ഛ ഇങ്ങനെയെങ്കില്‍ ആകട്ടെ. ഞാന്‍ ഇവിടെയിരുന്ന് അവിടുത്തെ കഥ കേട്ടുകൊള്ളാം’ കര്‍ഷകന്‍ അവിടെ അടുത്തുള്ള ഒരു മരച്ചുവട്ടില്‍ ഇരുന്നു, പ്രവചനം ഒന്നും മനസ്സിലാകുന്നില്ല. സംസ്കൃതഭാഷ. ആ സാധുവിന് ദുഃഖം സഹിക്കവയ്യാതായി.’എന്റെ ഭഗവാനെ, എനിക്ക് അങ്ങയുടെ ഭാഷയും മനസ്സിലാക്കാന്‍ പറ്റുന്നില്ലല്ലോ? ഞാനത്രയ്ക്കു പാപിയാണോ എന്റെ ഭഗവാനെ…? ‘ആ സാധു കൃഷിക്കാരന്‍ ഹൃദയം പൊട്ടിവിളിച്ചു. അങ്ങനെ നോക്കുമ്പോള്‍ പന്തലിലെ വലിയ ഒരു ചിത്രം കണ്ണില്‍പ്പെട്ടു.
ഭഗവാന്‍ കൃഷ്ണന്റെ ചിത്രം. കുതിരകളുടെ കടിഞ്ഞാണ്‍ പിടിച്ചുകൊണ്ടു, പിന്നിലിരിക്കുന്ന അര്‍ജുനനെ നോക്കി ഗീത ഉപദേശിക്കുന്ന ചിത്രം. ഭഗവാന്റെ മുഖത്തു ദൃഷ്ടികളൂന്നി കണ്ണീര്‍വാര്‍ത്ത് ആ സാധു അവിടെയിരുന്നു. എത്രനേരം അങ്ങനെയിരുന്നു എന്ന് ആ പാവത്തിനറിയില്ല. ചുറ്റും നോക്കുമ്പോള്‍ പ്രവചനം കഴിഞ്ഞ് ആളുകള്‍ മടങ്ങുന്നു. കര്‍ഷകനും അവരുടെ കൂടെ വീട്ടിലേക്ക് മടങ്ങി. അടുത്ത ദിവസവും പ്രവചന സ്ഥലത്തു വന്നു ഭഗവാന്റെ ചിത്രം കണ്ടുകൊണ്ടിരിക്കുക, ആ രൂപം സ്മരിച്ചു കണ്ണീര്‍ വാര്‍ക്കുക…
മൂന്നാമത്തെ ദിവസവും വന്നു, അവിടെ ആ മരച്ചുവട്ടില്‍ പഴയ സ്ഥലത്തു തന്നെയിരുന്നു. ഭഗവാന്റെ ചിത്രത്തിലേക്കു നോക്കി. കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അവിടുത്തെ രൂപം ഉള്ളില്‍ തിളങ്ങി. കണ്ണുകള്‍ അടച്ചു. ഭഗവദ് രൂപം കണ്ടുകണ്ടങ്ങനെയിരുന്നു.
പ്രവചനമെല്ലാം കഴിഞ്ഞ് കേള്‍വിക്കാര്‍ പിരിഞ്ഞു പോയി. പ്രവചനം നടത്തിയ മഹാപണ്ഡിതന്‍ ഇറങ്ങിവരുമ്പോള്‍ പന്തലിനുപുറത്ത് മാവിന്‍ ചുവട്ടില്‍ ഒരാള്‍ നിശ്ചലനായി ഇരിക്കുന്നു. കവിള്‍ത്തടത്തിലൂടെ കണ്ണീര്‍ പ്രവഹിക്കുന്നു. അദ്ദേഹത്തിന് അതിശയമായി. പ്രവചനമെല്ലാം കഴിഞ്ഞിട്ടും ഈ മനുഷ്യന്‍ മാത്രം എന്താണ് ഇവിടെയിരുന്നു കരയുന്നത്? എന്റെ വാക്കുകള്‍ അത്രമാത്രം ഇയാളെ സ്വാധീനിച്ചുവോ? അദ്ദേഹം കര്‍ഷകന്റെ അടുത്ത് ചെന്നു. കര്‍ഷകന് യാതൊരു ചലനവുമില്ല. മുഖം കണ്ടാല്‍ ആനന്ദം ഉള്ളില്‍ നിറഞ്ഞു തുളുമ്പുന്നതായി തോന്നും. കൃഷിക്കാരന്റെ ചുറ്റും നിറഞ്ഞശാന്തി. അദ്ദേഹം കൃഷിക്കാരനെ വിളിച്ചുണര്‍ത്തി. ‘എന്റെ പ്രവചനം നിനക്ക് അത്രമാത്രം ഇഷ്ടപ്പെട്ടോ?’
പണ്ഡിതന്റെ ചോദ്യം കേട്ടു കര്‍ഷകന്‍ പറഞ്ഞു: ‘അങ്ങ് എന്താണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല. സംസ്കൃതം എനിക്കറിയറിയില്ല. പക്ഷേ ഭഗവാന്റെ കാര്യം ഓര്‍മിക്കുമ്പോള്‍ എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല. തേരില്‍ നിന്ന് പിറകിലേക്കു നോക്കിയല്ലേ ഭഗവാന്‍ എല്ലാം പറഞ്ഞത്. പിന്നിലേക്ക് നോക്കി അവിടുത്തെ പിടലി എത്രകണ്ടു വേദനിച്ചു കാണും. അതാണെനിക്കു വിഷമം’ ഇത്രയും പറഞ്ഞതോടെ ആ സാധുവിന് സാക്ഷാല്‍ക്കാരം കിട്ടി. കാരുണ്യം, നിഷ്കളങ്ക ഹൃദയം-അതാണ് ആ സാധു കൃഷിക്കാരന്റെ സാക്ഷാല്‍ക്കാരത്തിന് അര്‍ഹനാക്കിയത്.
കൃഷിക്കാരന്റെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകള്‍ ശ്രവിച്ച പണ്ഡിതന്റെയും കൂട്ടുകാരുടെയും കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ജീവിതത്തില്‍ അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ശാന്തി പണ്ഡിതന് അനുഭവപ്പെട്ടു. വേദശാസ്ത്രങ്ങള്‍, വായിച്ച്, പഠിച്ച്,പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അദ്ദേഹത്തിന് അത് പുതിയ അനുഭവമായിരുന്നു.
ആ പണ്ഡിതന്‍ വലിയ ബുദ്ധിമാനായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം കേട്ടവരും വലിയ ബുദ്ധിമാന്മാരായിരുന്നു. എന്നാല്‍ നിഷ്കളങ്കനായ ആ കൃഷിക്കാരനാണ് ഭക്തിയുടെ മാധുര്യം അനുഭവിക്കുവാന്‍ കഴിഞ്ഞത്. തനിക്ക് വേണ്ടിയല്ലാത്ത കാരുണ്യം, അതാണ് ആ സാധുവില്‍ കണ്ടത്.സങ്കടം തന്റെ കാര്യത്തിലല്ല. ഭഗവാന്റെ കഷ്ടതയോര്‍ത്താണ്. നമ്മളൊക്കെ പ്രാര്‍ത്ഥിക്കുന്നത് എന്താണ്? ‘എനിക്കു ഇന്നതൊക്കെയുണ്ടാകണേ, അയലത്തുകാരന് ശിക്ഷകിട്ടണേ, എന്നെ കുറ്റം ഫറയുന്നവനെ നല്ലപാഠം ‍പഠിപ്പിക്കണേ!’ ഇതൊക്കെയാണ് പ്രാര്‍ഥനാ വിഷയങ്ങള്‍.
എന്നാല്‍ നമ്മുടെ സാധുകര്‍ഷകന് എല്ലാറ്റിലുമുപരി ഒരു കാരുണ്യം വന്നു. അവിടെപ്പിന്നെ ഞാനില്ല. സാധാരണ ‘ഞാനെന്ന’ ഭാവം പോയിക്കിട്ടാന്‍ പ്രയാസമാണ്. എന്നാല്‍ ഈ കാരുണ്യത്തിലൂടെ അത് നഷ്ടമായി. പരമഭക്തിയായി. അതാണ് എറ്റവും ഉന്നതമായ സ്ഥാനം. അതിനദ്ദേഹം അര്‍ഹനായി. കാരണം ബുദ്ധിയുള്ള മറ്റുള്ളവരെക്കാളും ഹൃദയത്തിനാദ്രത ആ സാധുകര്‍ഷകന് ഉണ്ടായിരുന്നു. അതിന്റെ ഫലമോ? താനറിയാതെ, തന്നില്‍, ആനന്ദം നിറഞ്ഞു. തന്റെ അടുത്തെത്തിയവര്‍ക്കും ശാന്തിപകരാന്‍ സാധിച്ചു.
ഈശ്വരനെ ഹൃദയംകൊണ്ടാണ് അറിയാന്‍ ശ്രമിക്കേണ്ടത്. അവിടുന്ന് ഹൃദയത്തിലാണ് പ്രകാശിക്കുന്നത്. അവിടുന്ന് ഹൃദയ നിവാസിയാണ്. അതു മനസ്സിലാക്കിയാല്‍ ശാന്തിയും ആനന്ദവും സാക്ഷാത്കാരവും ഉണ്ടാവും.

Sunday, June 18, 2017

ന ബ്രൂയാത്‌ സത്യം അപ്രിയം

ശ്ലോകങ്ങളുടെ അര്‍ത്ഥം പലപ്പോഴും പറഞ്ഞു പറഞ്ഞു വികലമായിത്തീരാറുണ്ട്‌ അല്ലെ?അങ്ങനെ വികലമായതില്‍ പ്രധാനപ്പെട്ട ഒരു ശ്ലോകം ആണ്‌

"സത്യം ബ്രൂയാത്‌ പ്രിയം ബ്രൂയാത്‌ 
ന ബ്രൂയാത്‌ സത്യമപ്രിയം"


ഇതിനെ വ്യാഖ്യാനിച്ചു കേട്ടിരിക്കുന്നത്‌

സത്യം ബ്രൂയാത്‌ = സത്യം പറയൂ 
പ്രിയം ബ്രൂയാത്‌ = പ്രിയം പറയൂ
അപ്രിയം സത്യം ന ബ്രൂയാത്‌ = അപ്രിയമായ സത്യത്തെ പറയാതിരിക്കൂ എന്നാണ്‌.

സംസ്കൃതത്തില്‍ അന്വയം എന്നൊരു പരിപാടി ഉണ്ട്‌. അങ്ങുമിങ്ങുമിരിക്കുന്ന പദങ്ങളെ യഥായഥം അടുക്കിചേര്‍ക്കുന്ന പരിപാടി. പക്ഷെ അത്‌ വായില്‍ തോന്നിയതു പോലെ ചെയ്യാന്‍ പാടുണ്ടൊ?

എഴുതിയ ആള്‍ ഉദ്ദേശിച്ച ഒരു അര്‍ത്ഥം കാണും. അതല്ലെ പറയേണ്ടത്‌?
പണ്ട്‌ ഒരു സംഭവം കേട്ടിട്ടുണ്ട്‌, ചങ്ങമ്പുഴ മഹാരാജാസില്‍ പഠിക്കുമ്പോള്‍ പഠിക്കാനുള്ള ഒരു പുസ്തകം അദ്ദേഹത്തിന്റെ "രമണന്‍" പഠിപ്പിക്കുന്ന സാര്‍ അദ്ദേഹം ഉദ്ദേശിച്ച അര്‍ത്ഥമല്ലാതെ മറ്റൊന്നു പറഞ്ഞു പോലും ഇതേപോലെ പണ്ട്‌ ശ്ലോകങ്ങള്‍ എഴുതിയവര്‍ ഇന്നില്ലല്ലൊ വന്നു പറഞ്ഞു തരാന്‍

എന്നാല്‍ അങ്ങനെ ഒരു അനര്‍ത്ഥം വരാതിരിക്കുവാന്‍ വേണ്ടി പണ്ടുള്ളവര്‍ "തന്ത്രയുക്തി" പോലെ ചില സാധനങ്ങള്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്‌. എന്നാല്‍ അതും ഒരു ക്രമത്തില്‍ എഴുതിയിട്ടുള്ള പുസ്തകങ്ങളില്‍ മാത്രമെ പ്രയോജനപ്പെടൂ. ഒറ്റ ഒറ്റ ശ്ലോകങ്ങളില്‍ പറ്റില്ല
അതുകൊണ്ട്‌ ഒറ്റ ഒറ്റ ശ്ലോകങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍ മുന്‍പു എഴുതിയിട്ടുള്ള പ്രസിദ്ധമായ്‌ ഗ്രന്ഥങ്ങളിലെ വിശദീകരണങ്ങള്‍ക്ക്‌ അനുസൃതമായിരിക്കണം അതിനര്‍ത്ഥം.

രാമായണത്തില്‍ ശൂര്‍പ്പണഖ രാവണന്റെ അടുത്തു ചെന്നു പരാതി പറയുന്ന കൂട്ടത്തില്‍ പറയുന്ന ഒരു ശ്ലോകം ഉണ്ട്‌

"സുലഭാഃ പുരുഷാഃ ലോകേ 

സതതം പ്രിയവാദിനഃ 
അപ്രിയസ്യ തു പഥ്യസ്യ 
വക്താ ശ്രോതാ ച ദുര്‍ല്ലഭാഃ"

ഈ ലോകത്തില്‍ എല്ലായ്പ്പോഴും പ്രിയം പറയുന്ന ആളുകള്‍ സുലഭം ആണ്‌ - കമ്പനികളില്‍ നോക്കിയാല്‍ സംശയമേ ഉണ്ടാവില്ല ആനയെ കണ്ടിട്ട്‌ ബോസ്‌ പൂച്ചയാണെന്നു പറഞ്ഞാല്‍ അതെ അതെ പൂച്ച തന്നെ എന്നു പറഞ്ഞു പിന്നാലെ നടക്കുന്ന മൂടുതാങ്ങികള്‍ പക്ഷെ അപ്രിയമായതും കേള്‍ക്കുന്നയാള്‍ക്ക്‌ നല്ലതിനു വേണ്ടിയുള്ളതായതും ആയ കാര്യങ്ങള്‍ പറയുന്നവരും കേള്‍ക്കുന്നവരും വളരെ ചുരുക്കം.

സംശയം ഇല്ലല്ലൊ അല്ലെ?

ഇതേ വിഷയം മഹാഭാരതത്തില്‍ വരുന്നുണ്ട്‌ കുരുക്ഷേത്ര യുദ്ധത്തിനു മുന്‍പ്‌ ധൃതരാഷ്ട്രര്‍ വിദുരനെ വിളിക്കും. ആ സന്ദര്‍ഭത്തില്‍ കുശലപ്രശ്നങ്ങള്‍ക്കു ശേഷം വിദുരര്‍ ആദ്യം പറയുന്നത്‌ ഇതാണ്‌

"സുലഭാഃ പുരുഷാഃ രാജന്‍ 

സതതം പ്രിയവാദിനഃ 
അപ്രിയസ്യ തു പഥ്യസ്യ 
വക്താ ശ്രോതാ ച ദുര്‍ല്ലഭാഃ"

പക്ഷെ അതു കഴിഞ്ഞ്‌ അദ്ദേഹം അപ്രിയമായ സത്യം പറയാതിരിക്കുകയല്ല ചെയ്തത്‌ പിന്നെയോ, അങ്ങേര്‍ക്കു മനസിലാകുന്ന തരത്തില്‍ വിശദീകരിച്ചു കൊടുക്കുകയാണ്‌.
പണ്ട്‌ ഒരു കഥയുണ്ട്‌
ഒരു വലിയ ധനിക കുടുംബത്തിലെ കുട്ടി മദിരാശിയില്‍ പഠിക്കുന്നു. ഒരിക്കല്‍ അയാളുടെ കുടുംബത്തില്‍ വലിയ ഒരഗ്നിബാധ ഉണ്ടായി സകലതും നശിച്ചു. അയലത്തുകാര്‍ ഒത്തുകൂടി. ആ കുട്ടിയെ എങ്ങനെ വിവരം അറിയിക്കും? പെട്ടെന്ന് ഇതറിഞ്ഞാല്‍ എന്താകും സംഭവിക്കുക? അപ്പോള്‍ ഒരാള്‍ പറഞ്ഞു ഞാന്‍ അവിടെ പോയി പറയാം.
അയാള്‍ കുട്ടി പഠിക്കുന്ന കോളേജില്‍ ചെന്നു സന്ദര്‍ശകന്‍ ഉണ്ടെന്നറിഞ്ഞ കുട്ടി സന്തോഷമായി വെളിയില്‍ വന്നു അയല്‍വാസിയെ കണ്ട സന്തോഷത്തില്‍ അവന്‍ ചോദിച്ചു "എന്താ ചേട്ടാ വിശേഷം? അയല്‍വാസി പറഞ്ഞു " നല്ല വിശേഷം ചുമ്മാ നിന്നെ ഇന്നു കാണാം എന്നു വിചാരിച്ചു" കുട്ടി "വീട്ടില്‍ എല്ലാവര്‍ക്കും സുഖം തന്നെ അല്ലെ? എന്താ ചേട്ടന്‍ ഈ വഴിക്കൊക്കെ വന്നത്‌?" അയല്‍വാസി " ഓ പ്രത്യേകിച്ചൊന്നുമില്ല പിന്നെ നിന്റെ വീട്ടിലെ ആ പൂച്ച ചത്തുപോയി" കുട്ടി " ഹൊ അതാണൊ ഇത്ര വല്യ കാര്യം ആട്ടെ എങ്ങനാ പൂച്ച ചത്തത്‌? അയല്‍വാസി "അത്‌ കുതിരയിറച്ചി ഒരുപാട്‌ കഴിച്ചു. എല്ലാം കൂടിദഹിച്ചുകാണത്തില്ല" കുട്ടി " കുതിരയിറച്ചിയോ അതെവിടന്ന്?"
അയല്‍വാസി " ഹ കുതിരപ്പന്തിക്കു തീപിടിച്ചപ്പോള്‍ കുതിരയൊക്കെ ചത്തുപോയില്ലെ അതിനെ തിന്നു" കുട്ടി " ങ്‌ ഹെ കുതിരപ്പന്തിക്കു തീപിടിച്ചൊ? അതെങ്ങനെ" അയല്‍വാസി " അടുക്കളയുടെ അടുത്തല്ലായിരുന്നൊ കുതിരപ്പന്തി. അടൂക്കളയില്‍ പിടിച്ച തീ പിന്നീട്‌ അവിടെയും പകരാതിരിക്കുമൊ?" ഇങ്ങനെ പറഞ്ഞു പറഞ്ഞ്‌ ആ വ്യസനിപ്പിക്കുന്ന സത്യം അല്‍പാല്‍പമായി കുട്ടി അറിഞ്ഞു. എന്നു പറഞ്ഞതു പോലെ അപ്രിയമായ സത്യം പറയരുത്‌ എന്നല്ല സത്യത്തെ പ്രിയമാകും വണ്ണം പറയണം എന്നാണ്‌ ആ വരികളുടെ അര്‍ത്ഥം

വേണ്ടാത്ത രീതിയില്‍ അന്വയിച്ചപ്പോഴാണ്‌ വേണ്ടാത്ത അര്‍ത്ഥം കിട്ടുന്നത്‌ നേരെ നോക്കൂ
സത്യം ബ്രൂയാത്‌ = സത്യം പറയൂ 
പ്രിയം ബ്രൂയാത്‌ = പ്രിയം പറയൂ 
ന ബ്രൂയാത്‌ സത്യം അപ്രിയം = പറയരുത്‌ സത്യം അപ്രിയം - എന്നു വച്ചാല്‍ സത്യം അപ്രിയമായി പറയരുത്‌ എന്നാണ്‌. അതായത്‌ അപ്രിയമായല്ല പ്രിയമാകും വണ്ണമാണ്‌ സത്യം പറയേണ്ടത്‌ എന്ന് അതിനെ തിരിച്ച്‌ അപ്രിയം സത്യം ന ബ്രൂയാത്‌ എന്ന് അന്വയിക്കാന്‍ ആരും പറഞ്ഞില്ലല്ലൊ അല്ലെ?

അത് പോലെ പ്രശസ്തമായ ഒന്നാണ്..
ഉഷ്ണം ഉഷ്ണേന ശാന്തി എന്നുള്ളത്
ഉഷ്ണം ഉഷ്ണേന ശാന്തി ആണോ അതോ ഉഷ്ണം ഉഷ്ണേ ന ശാന്തി എന്നാണോ ആവോ?

Saturday, June 17, 2017

[Article on Indian rhinoplasty] in Gentleman's Magazine.

London: Nichols, 1794. The First Report Published in Europe on the Hindu Method of RhinoplastyB. L. Article on Hindu rhinoplasty. In: The Gentleman's Magazine LXIV, pt. 2, no. 4 (October, 1794) 891-92, 1 plate (at p. 883). 8vo. [2], [585]-1212, [16]pp. (containing 6 numbers, July-December, 1794 & supplement). 19 plates (of 21). [London]: Nichols, 1794. 206 x 128 mm. Calf c. 1794, a little rubbed, skillfully rebacked retaining original red morocco label.. Slight foxing & soiling but very good. 19th century signature and bookplate of Richard Kneeshaw; library bookplate and stamp.First Edition. This untitled article was the first report published in Europe of the Indian forehead-flap method of rhinoplasty. "B. L.'s" report in The Gentleman's Magazine of the curious operation of making a nose from a forehead flap, accompanied by an engraving of the patient Cowasjee with restored nose and showing the stages of the operation, sparked Western interest in plastic operations. This interest culminated in Carpue's successes with the Indian method in 1814-1816 (Garrison-Morton 5737) which were the turning point in the development of modern plastic surgery. Gnudi & Webster 309-16 & fig. 47 reproducing the famous Cowasjee plate. McDowell 74-88, reproducing plate. Zeis / Patterson 438, also noting a later article on p. 1093 calling attention to European rhinoplasty and Tagliacozzi. (Inventory #: 35113)